കാലത്തിന്റെ അകപ്പൊരുൾ തേടി



എൻ.ശശിധരൻ

കഥ എന്ന പരികല്‍പ്പനക്ക് മലയാളിജീവിതവുമായി അനിഷേധ്യബന്ധമുണ്ട്‌. കഥയുടെ ഏറ്റവും വലിയ ആഖ്യാനരൂപമായ നോവലിൽ യാഥാർത്ഥ്യം എന്നത്‌ പഴയ രീതിയിലല്ല.കഥയാണ്‌ ലോകത്തെ ഉണ്ടാക്കുന്നതെന്ന വാദമാണ്‌ ഇന്നു വായനക്കാർ ഉയർത്തുന്നത്‌. ലാറ്റിനമേരിക്കൻ നോവൽ നമ്മുടെ ധാരണകളെ തകിടം മറിച്ചു. നോവലിൽ പുതിയ ലോകനിർമ്മിതി തുടങ്ങി. എഴുത്തുകാരൻ അവിടെ ഒരു അപരലോകം സൃഷ്ടിച്ചു. ഇതിനായി അല്‍ഭുതകരമായ ആഖ്യാനരീതി അവർ സൃഷ്ടിക്കാൻ ശ്രമിച്ചു. പുതിയ ലോകത്തിലൂടെ വായനക്കാരനെ കാലികാവസ്ഥകളിലേക്ക് നയിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്‌.വായനക്കാരുമായി പൂർണ്ണമായി സംവദിക്കാൻ കഴിയാത്തത്‌ എഴുത്തിന്റെ സ്വീകാര്യത കുറയാൻ കാരണവുമായി എന്നു എൻ. ശശിധരൻ അഭിപ്രായപ്പെട്ടു.

തുഞ്ചൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു പ്രഭാഷകൻ എൻ.ശശിധരൻ. 

പത്രവാര്‍ത്ത