ഓ.എൻ.വി |
സിനിമ താരങ്ങളെ ഉണ്ടാക്കുമ്പോൾ നാടകം ജനങ്ങളെ താരങ്ങളാക്കുന്നു. സിനിമ
താരങ്ങളെ സൂപ്പറും,മെഗായുമാക്കുന്നു. പിന്നെ താരങ്ങളെ ചുറ്റിപ്പറ്റി
ചെറുതാരങ്ങളുണ്ടാവുന്നു.
തോപ്പില്‍ ഭാസി |
കെ.പി.എ.സി ലളിത താരമല്ല. അയൽ വീട്ടിലെ പെൺകുട്ടിയുടെ
അമ്മയോ പെങ്ങളോ ആണ്. ഇങ്ങനെ അവരെ ആക്കിതീർത്തത് നാടകത്തിന്റെ നന്മയാണ്.
അരനൂറ്റാണ്ട് മുമ്പ് കെ.പി.എ.സി.ലളിതയെന്ന നടിയെ കണ്ടെത്തിയ കഥ
ഓ.എൻ.വി.അനുസ്മരിച്ചു. ‘കാക്കപ്പൊന്ന്’ എന്ന നാടകത്തിൽ അഭിനേത്രിയായാണ് ആ
പെൺകുട്ടി വന്നത്. തന്റെ ‘കറുകക്കാട്ടിൽ’ മേഞ്ഞുനടന്നൊരു കസ്തൂരിമാൻ എന്ന പാട്ടാണ് `
പാടി നോക്കാൻ പറഞ്ഞത്. പാടിയത് ദേവരാജനും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ പെൺകുട്ടി
നാടകനടിയായത്. തോപ്പില്‍ ഭാസി ഫൌണ്ടേഷന്റെ തോപ്പില്‍ ഭാസി പുരസ്ക്കാരം
കെ.പി.എ.സി.ലളിതക്കു സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഓ.എൻ.വി.
കെ.പി.എ .സി .ലളിത |
ഞാൻ സിനിമാനടിയല്ല. കെ.പി.എ.സിയുടെ വളർത്തുപുത്രിയാണ്. മരിക്കും വരെ എന്റെ
പേരിനൊപ്പം കെ.പി.എ.സി എന്ന അക്ഷരങ്ങൾ കാണും .ജീവിതത്തിലെ ഏറ്റവും വില പിടിച്ച
പുരസ്ക്കാരമാണിത് എന്ന് ലളിത പറഞ്ഞു. 33,333 രൂപയും പ്രശസ്തിപത്രവും
ശിൽപ്പവുമാണ് പുരസ്ക്കാരം.
പത്രവാർത്ത