തുള്ളൽപ്രസ്ഥാനം




കേരളത്തിലെ ഒരു ദൃശ്യകല. 
ഇതിന്റെ രചയിതാവ്‌ കുഞ്ചൻ നമ്പ്യാരാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.
 ഈ ധാരണയ്ക്ക്‌ അനുകൂലമല്ലാത്ത ചില വസ്തുതകളും ഇല്ലാതില്ല.
 രാമകഥപ്പാട്ടിൽ തുള്ളൽ വൃത്തങ്ങൾ നിർലോഭം ഉപയോഗിച്ചുകാണുന്നു. ചില ആഭ്യന്തര ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ കൃഷ്ണാർജ്ജുനയുദ്ധം പറയൻ തുള്ളൽ നമ്പ്യാർക്ക്‌ മുമ്പ്‌ രചിക്ക പ്പെട്ടതാണെന്ന്‌ അനുമാനിക്കാം. " തുള്ളൽ" എന്ന പേരിൽ ചില കലാരൂപങ്ങൾ നമ്പ്യാരുടെ കാലത്ത്‌ നിലവിലുണ്ടായിരുന്നു എന്നതിന്‌ പടയണിതുള്ളലും കോലം തുള്ളലും മറ്റും തെളിവാണ്‌. നമ്പ്യാർ അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്ത്‌ ക്ഷേത്രത്തിൽ കൂത്തു പറഞ്ഞിരുന്ന ചാക്യാരെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട്‌ എഴുതി സംവിധാനം ചെയ്തത്താൺ` ആദ്യമായുണ്ടായ്‌ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൻ എന്ന ഐതിഹ്യം പൂർണ്ണമായും വിശ്വസീയ മായിരിക്കുന്നില്ല. എന്നാൽ തുള്ളലിന്‌ ഇന്ന്‌ സുപരിചിതമായിട്ടുള്ള വ്യവസ്ഥാപിത രൂപം നൽകി അതിനെ ഒരു കലാ പ്രസ്ഥാനമാക്കിയത്‌ കുഞ്ചന്‍ നമ്പ്യാര്‍  തന്നെയാണ്‌.കൂടിയാട്ടം, കൂത്ത്‌ കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ സാങ്കേതികത്വ ജഡിലങ്ങളായ കലാരൂപങ്ങളുടേയും, പടയണി, കോലം തുള്ളൽ, മുതലായ ഗ്രാമീണ കലാ രൂപ ങ്ങളുടേയും രസജനകങ്ങളായ പല അംശങ്ങളും സ്വീകരിച്ച്‌ ബഹുജന്രോചകമായും സർവ്വജന സ്പർശിയായും ഒരു കലാസാഹിത്യപ്രസ്ഥാനത്തിന്‌ രൂപം നൽകുകയാൻ` നമ്പ്യാർ ചെയ്തത്‌.


മൂന്നുതരം തുള്ളലുകൾ
ഓട്ടൻ, പറയൻ, ശീതങ്കൻ, എന്നീ മൂന്നു തരം തുള്ളലുകൾ 
നമ്പ്യാർ സംവിധാനം ചെയ്തിട്ടുണ്ട്‌. 
മൂന്നു ശബ്ദങ്ങളുടേയും നിഷ്പത്തിയെ സംബന്ധിച്ച്‌ 
പല അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 
തികച്ചും അനുയോജ്യമായ അർത്ഥം 
ഇതുവരെ കണ്ടെത്തിയോ എന്നു സംശയമാണ്‌. 
ഏറ്റവും പരിഷ്ക്കൃതമായ തുള്ളലിന്റെ സംവിധാന ഭംഗിയേയും
 ചടുലതയേയും സൂചിപ്പിക്കുന്നു ഓട്ടൻതുള്ളൽ.
ഓട്ടന്‍ തുള്ളല്‍ 
പറയൻ ഒരു ജാതിനാമമാണ്‌. ശീതങ്കൻ ഐശ്വരായാർത്ഥത്തിലുള്ളതും പുലയജാതിക്കാർ ഉപയോഗിച്ചിരുന്നതുമായ ഒരു പേരാണ്‌. ഈ മൂന്നു തരം തുള്ളലുകളും തമ്മിൽ വേഷക്രമത്തിലും ഗതിയിലും വ്യത്യാസമുണ്ട്‌. ഓട്ടൻ, പറയൻ, ശീതങ്കൻ ,കാക്കാൻ, കാക്കാത്തി തുടങ്ങിയവ തകഴി യുൾപ്പെടേയുള്ള മദ്ധ്യതിരുവിതാംകൂർ പ്രദേശാങ്ങളിൽ പ്രചാരത്തിലിരുന്ന പടയണിതുള്ളലിലെ വേഷങ്ങളാണ്‌. നമ്പ്യാർ ആ മൂന്നു വേഷങ്ങളും പുനഃസവിധാനം ചെയ്ത്‌ മൂന്നു പുതിയ തുള്ളലുകൾ സ്വരൂപിപ്പിച്ചു എന്നേ കരുതേണ്ടു. ഓട്ടനിൽ തരംഗിണീവൃത്തത്തിനും, പറയനിൽ മല്ലികക്കും, സീതങ്കനിൽ കാകളിക്കും പ്രാധാന്യമുണ്ട്‌. ഓട്ടനിലെ ഗതി താരതമ്യേന കൂടുതൽ ചടുലമാണ്‌. വൃത്ത നിബന്ധനാ വിഷയത്തിൽ ഉദാരത്യും നിർലോഭതയും സ്വച്ഛന്ദതയും കവി പ്രദർശിപ്പിച്ചിരിക്കുന്നു. നൃത്താംശത്തിലും ഗാനാംശത്തിലും അനിവാര്യമായ താള- രാഗവ്യവസ്ഥയെ സംബന്ധിച്ചും കവി സവിശേഷ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.
ശീതങ്കന്‍ തുള്ളല്‍ 
പറയന്‍ തുള്ളല്‍ 

വേഷവൈവിദ്ധ്യം

ഓട്ടൻതുള്ളലിലെ വേഷക്രമം കഥകളിയുടെതിനോട്‌` വളരെ അടുത്തിരിക്കുന്നു. തലയി ഭംഗിയുള്ള കിരീടം, ഉരസ്സിനേയും, ഉദരത്തേയും മരയ്ക്കുന്ന മാർമാലയും, കഴുത്താരവും,കൈയിൽ തോൽക്കൂട്ടും, പരത്തിക്കാമണിയും, അരയിൽ അമ്പലപ്പുഴക്കോണകം, എന്നു പറയാറുള്ള തുണിനാടകൾകൊണ്ടുണ്ടാക്കിയ പാവാടയും, ശരമുണ്ടും, കാലിൽ ചിലങ്കകൾ- എന്നിവയാണ്  ഓട്ടനിലെ വേഷങ്ങൾ.ശീതങ്കൻ തുള്ളലിൽ കിരീടം അണിയാറില്ല. പകരം'കൊണ്ട' കെട്ടി കുരുത്തോലയിൽ നിർമ്മിക്കാപ്പെട്ട 'കൊണ്ടത്താമര' വെച്ചുകെട്ടും. കൈയിലും, മെയ്യിലും കുരുത്തോല പിണച്ചുണ്ടാക്കിയ ആഭരണം ധരിക്കും. പറയൻ തുള്ളലിൽ നാഗഭരണാകൃതിയിലുള്ള കിരീടവും, അരയിൽ ശരമുണ്ടം കട്ടിയാവും കൊണ്ടുള്ള ഉടുത്തുകെട്ടുമാണ്‌ ധരിക്കുന്നത്‌.

നൃത്തക്രമം

തുള്ളൽ നൃത്തം ഭാരതീയ നാട്യസങ്കേതങ്ങളനുസരിച്ചു സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും അതിനു സാങ്കേതികത്വത്തിന്റെ കാഠിന്യം പരമാവധി കുറച്ച്‌ ലാളിത്യം നൽകിയിരിക്കുന്നു. ആംഗിക-വാചിക-ആഹാര്യ- സാത്വികാഭിനയങ്ങൾ തുള്ളലിലുണ്ട്‌. നാട്യവിധിപ്രകാരവും, ഹസ്തലക്ഷണദീപിക അനുസരിച്ചുമുള്ളതാണ്‌ ഹസ്തമുദ്രാപ്രകടനം. പദാനുപദമുദ്രാഭിനയം തുലിൽ സാധ്യമല്ല. നിയമാനുസൃത മുദ്രകൾക്കു പുറമേ 'സാമ്യക്കൈകളും' ഉപയോഗിക്കാറുണ്ട്‌. മുഖത്തെ ഭാവാഭിനയം, രംഗചലനം, താളം ചവിട്ട്‌ എൻനിവയ്ക്കു വളരെ പ്രാധാന്യമുണ്ട്‌. ഗണപതി, പടിവട്ടം, കലാശം, മൂന്നാറങ്ങ്‌ എന്നീ പ്രാരംഭ ചടങ്ങുകൾക്കു ശേഷം കഥ പാടിത്തുള്ളി മംഗളം ചൊല്ലി തുള്ളൽ നൃത്തം കലാശിപ്പിക്കുകയാണ്  പതിവ്‌. തുള്ളൽക്കാരൻ പാടുന്ന വരികൾ പൂർണ്ണമായോ ഭാഗികമായോ പിൻപാട്ടുകാർ ഏറ്റുപാടും. തൊപ്പിമദ്ദളക്കാരനും, കൈമണിക്കാരനും തന്നെയാണ്` പിൻപാട്ടുകാർ. ക്ഷേത്രാങ്കണത്തിലോ വീട്ടുമുറ്റത്തോ നടത്താറുള്ള തുള്ളൽ നൃത്തത്തിന്‌ പ്രത്യേകിച്ച്‌  രംഗസംവിധാനമൊന്നും  ഇല്ല.

തുള്ളലിലെ ഭാഷ

ല്ല സംസ്കൃതപണ്ഡിതനായിരുന്ന നമ്പ്യാർ തുള്ളൽക്കഥകളിലേക്ക്‌ വളരെ ലളിതമായ ഭാഷാരീതി കൈക്കൊണ്ടു. ഇതു ബോധപൂർവ്വം സ്വീകരിച്ച ഒരു വ്യതിയാനമായി കാണണം. സംസ്കൃത പ്രചുരമായ മണിപ്രവാളരീതിയിൽ നിന്ന്‌ ഭാഷ ക്രമേണ വിമുക്തമായി വരുന്ന കാലമായിരുന്നു അത്‌. സാധാരണക്കാരുടെ ഇടയിൽ സാഹിത്യകൃതികൾ പ്രചരിക്കുകയും അവ കൊണ്ടുള്ള പ്രയോജനം ഉന്നത  തലങ്ങളിൽ മാത്രം കെട്ടിനിൽക്കാതെ താഴ്വരകളിലേക്കും വാർന്നൊഴുകിയാലേ ജന സമുദായ ത്തിന്നാകമാനം പ്രയോജനകരമായിത്തീരുകയുള്ളു വെന്ന്‌ അദ്ദേഹം വിശ്വസിച്ചു. പടയണിയും, പറയൻ തുള്ളലും കണ്ടു  ശീലിച്ചവർക്ക്‌ അവയോടേതാണ്ടു സാജാത്യം വഹിക്കുന്ന ഭാഷാശൈലിയും, പ്രതിപാദനരീതിയുമേ   രുചിക്കുകയുള്ളു. ഭാഷയുടെ പൊതുവേയുള്ള  പുരോഗതി ക്കും, സംസ്കൃതത്തിന്റെ അമിതമായ പ്രാമാണ്യത്തിനും ഒരു പരിധി വരെ അറുതി വരുത്തുവാൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനത്തിലൂടെ കഴിഞ്ഞു. ഇതിലെ ഭാഷ ലളിതമാണെങ്കിലും ഊർജ്ജ്വ സ്വലവും, ചമൽക്കാരപൂർണ്ണവുമാണ്‌. സന്ദർഭത്തിന്നനുസരിച്ച്‌ ഭാഷാരീതിയിലും വ്യത്യാസം അദ്ദേഹം വരുത്തി. അതുപോലെ തന്നെ ദീർഘമായ വർണ്ണനകളും, വിശദീകരണങ്ങളും കാണാം. ഉപകഥകളും, ഉപാഖ്യാനങ്ങളും കാണാവുന്നതാണ്‌. ഹാസ്യരസമാണ്‌ ഇതിലെ ജീവൻ എന്നു എടുത്തു പറയാം. ഇതിലെല്ലാമുപരി ഇതിൽ എടുത്തുപറയേണ്ടത്‌ സാമൂഹ്യനിരൂപണമാണ്‌. സമൂഹ ത്തിന്റെ ജീർണ്ണതകളെയും, പുഴുക്കുത്തുകളെയും തുള്ളലിലൂടെ അതി നിശിതമായി കുഞ്ചൻ നമ്പ്യാർ വിമർശിച്ചു. പരിഹാസം വഴി സാമൂഹ്യപരിഷ്ക്കരണം നടത്തി. അതിലെ മനോധർമ്മം കേൾക്കു ന്നവർക്കു കുറിക്കു കൊണ്ടു , അഥവാ  അതിനു നിമിത്തമായവർക്കു കൂടി മനസ്സിലാക്കി സ്വയം പരി ശോധനയ്ക്കു വിധേയമാക്കുവാൻ പര്യാപ്തമായിരുന്നു.

തുള്ളൽക്കഥകളിൽ കാണുന്ന സാമൂഹ്യവിചിന്തനം നമ്പ്യാരുടെ പ്രായോഗിക ജ്ഞാനത്തിന്റേയും, നിരീക്ഷണ കുശലതയുടേയും ആഴവും പരപ്പും കൊണ്ട്‌ നമ്മെ അമ്പരപ്പിക്കുന്നതാണ്‌.