സംസ്ഥാനത്തെ പകുതിയോളം സ്ത്രീകളും ഇനി മുതൽ എഴുത്തുകാരാകുന്നു. അവരുടെ ആത്മകഥാ സ്പര്‍ശമുള്ള പുസ്തകങ്ങൾ ഉടൻ പുറത്തിറങ്ങും. എഴുതാനറിയാത്ത ചിലർ ബന്ധുക്കളെ ക്കൊണ്ടോ സുഹൃത്തുക്കളെകൊണ്ടോ എഴുതിക്കുന്നു. ഓരോ അയല്‍ക്കൂട്ടത്തിലും 20 അംഗങ്ങളാണു ള്ളത്. ഇവരുടെ യോഗത്തിൽ രചനകൾ വായിച്ച് സ്ത്രീകളുടെ എഡിറ്റോറിയൽ ബോർഡ് വിലയിരുത്തും.
മികച്ചവയെ വാർഡ്
തലത്തിലുള്ള വിലയിരുത്തലിൽ ഉൾപ്പെടുത്തും. ഇതിൽ നിന്ന് തിരഞ്ഞെടുക്ക പ്പെടുന്നവ
സി.ഡി.എസ് തലത്തിൽ ശേഖരിച്ച് പുസ്തക രൂപത്തിലാക്കും. സംസ്ഥാനമൊട്ടാകെ 1,070
പുസ്തകങ്ങളാണ് ഇങ്ങനെ പുറത്തിറക്കുക. തുടർന്ന് ജില്ലാമിഷന്റെ നേതൃത്വത്തിൽ
ഗ്രാമപഞ്ചായത്തുകളിലേക്ക് പുസ്തകയാത്രകൾ, പുസ്തക സ്വീകരണങ്ങൾ തുടങ്ങിയവയും
ഉണ്ടാകും. പിന്നീട്` ഈ പുസ്തകങ്ങൾ പഠനാവശ്യങ്ങൾക്കായി ശേഖരിക്കും. ഇവ തൃശൂർ
സാഹിത്യ അക്കാദമിയിൽ വെക്കാനാണ് പദ്ധതി.
കുടുംബശ്രീ മിഷനാണ് ഇങ്ങിനെയൊരു പദ്ധതി തയ്യാറാക്കുന്നത്. മിഷന്റെ 14-ആം
വാർഷിക ത്തിന്റെ ഭാഗമായാണ് ഇത്. ഓരോ അംഗങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടത്തിലേക്ക്
വന്നതു മുതലുള്ള അനുഭവങ്ങളും, ജീവിതത്തിലും സമൂഹത്തിലും വന്ന മാറ്റങ്ങളും എഴുതുന്ന
രീതിയാണിത്. സാക്ഷരതാമിഷനുമായി സഹകരിച്ച് ഇക്കാര്യം നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്.
- പത്ര വാര്‍ത്ത