കലാസാംസ്കാരിക രംഗം _ അനുഭവങ്ങളും, തിരിച്ചറിവുകളും.

                        പവിത്രന്‍ കണ്ണപുരം                                                      (മുംബൈ)      

സമൂഹത്തിലെ സമസ്ത മേഖലകളിലും, മൂല്യച്ച്യുതിയെന്ന മാരകരോഗം പടര്‍ന്നുപിടിച്ചിട്ടുള്ള ഒരുദുരന്തകാലഘട്ടത്തിലൂടെയാണ് നാമിന്നുകടന്നുപോകുന്നത് . രോഗംബാധിക്കാതെ രക്ഷപ്പെട്ടുപോകുന്നവര്‍ വളരെ വിരളവും!ഭരണരംഗങ്ങളിലും,പൊതുസ്ഥാപനങ്ങളിലും,വിദ്യാഭ്യാസസ്ഥാപനങ്ങളിലും,ആതുരസേവനരംഗങ്ങളിലുമെല്ലാം ഈമാരകരോഗം തേര്‍വാഴ്ചനടത്തുകയാണിന്ന്!ഇതിന്നെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്വം,ഈരാജ്യത്തെ സാമൂഹ്യബോധമുള്ള ഓരോപൌരനിലും നിക്ഷിപ്തമാണ്‌. ഖേദകരമെന്ന്പറയട്ടെ, ഈപൌരബോധത്തെ ഉണര്‍ത്താനും,അവരെലക്ഷ്യത്തിലേക്കുനയിക്കാനും
വേണ്ടകഴിവും,അര്‍ഹതയുമുള്ള ഒരുജനകീയനേതൃത്വം,ഇനിയും ഇവിടെവിജയംവരിക്കേണ്ടതായിട്ടാണിരിക്കുന്നത്. 
വേലിതന്നെ വിളവ്‌തിന്ന് കൊണ്ടിരിക്കുന്ന ഇന്നത്തെദുരവസ്ഥയില്‍,
പ്രതികരണശേഷികൈവെടിഞ്ഞ്‌,
കഥമറന്ന് ആട്ടംകാണുകയാണ് ജനം!
അപൂര്‍വ്വമായി അങ്ങിങ്ങ് അരങ്ങേറുന്ന പ്രതികരണപ്രകടനങ്ങളാകട്ടെ ,
ബഹുജനനന്മയെക്കാളേറെ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത താല്പര്യത്തിന്നും,അവരുടെമാത്രംനിലനില്പിന്നും വേണ്ടിയുള്ളതുമായി പോകുന്നു! ഇതാകട്ടെ,ഒരുകാലഘട്ടം സമരത്തീച്ചൂളയിലൂടെ 
ഇവിടെ വളര്‍ത്തിയെടുത്ത വിപ്ലവപ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചിരുന്ന 
ജനകീയതാല്പര്യങ്ങളെ കാറ്റില്‍പറത്തുകയുമാണ്‌ചെയ്യുന്നത് !
യുഗപരിണതികളിലൂടെ മനുഷ്യന്‍ നേടിയെടുത്ത അമൂല്ല്യസമ്പത്താണല്ലൊ മാനവീയത.പിന്നിട്ട ചരിത്രയാഥാര്‍ത്ത്യങ്ങളുടെ ഹൃദയസ്പന്ദങ്ങള്‍ അതുള്‍ക്കൊള്ളുന്നു.ഇങ്ങിനെ ഇന്നോളം നേടിയ  മാനവീയതയേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന മാനവീയതയിലേക്കുള്ള പ്രയാണമാണ്‌ മനുഷ്യ ജീവിതം നിറവേറ്റുന്നത്.ആദിമകാലംതൊട്ട്തന്നെ,ജീവസന്ധാരണത്തിന്നായി മനുഷ്യന്‍ പ്രകൃതിയെ ആ ശ്രയി ക്കുകയും, പ്രകൃതിയുമായി മല്ലടിക്കുകയും ചെയ്യുന്നു. ഈ അദ്ധ്വാനത്തിന്റെ പരിണതഫലം തന്നെയാണല്ലൊകല. സോപയോഗകലയെന്നോ, സുകുമാരകലയെന്നോ  ഉള്ള വിഭജനമൊന്നും ആദ്യ കാലത്തു ഉണ്ടായിരിക്കനിടയില്ല. പണിയായുധങ്ങളുടെ നിര്‍മ്മാണത്തിലും,അദ്ധ്വാനരീതിയിലുംവന്നമാറ്റങ്ങള്‍ ആദിമ സമൂഹത്തിന്റെ ജീവിതരീതിയിലും, ജീവിതവക്ഷണത്തിലും, ഗുണകരമായ വ്യതിയാനങ്ങള്‍സൃഷ്ടിച്ചു. ഭൌതീക സുഖസൌകര്യങ്ങള്‍, കൂടുതല്‍ കൂടുതലായി മനുഷ്യന്‍ കണ്ടെത്തപ്പെട്ടതോടെ,അതിന്റെ വിജയലഹരിയില്‍  അവന്റെ ചിന്താമണ്ഡലം ആത്മ സംതൃപ്തി കണ്ടെത്തുകയും ചെയ്തു.
തങ്ങളുടെ അദ്ധ്വാനഭാരം
 ലഘൂകരിക്കുന്നതിന്നും,ആയാസരഹിതമാക്കുന്നതിന്നും,
പ്രയോജനപ്പെട്ട വായ്ത്താരികളായും, ഐലസംവിളികളായു
 രൂപംകൊണ്ട പ്രാകൃതകലാപ്രകടനങ്ങള്‍, അദ്ധ്വാനവുമായി
ബന്ധപ്പെട്ടുകൊണ്ട്, പില്‍ക്കാലത്ത് ചുമരെഴുത്ത് 
,ചിത്രം,ശില്‍പം,പാട്ട്,വാദ്യം,നൃത്തം എന്നിങ്ങനെ വ്യത്യസ്ഥ
രൂപങ്ങള്‍ കൈക്കൊള്ളുകയും,ജീവസംസ്ക്കാരമായി 
ഈ ഭാവനാവിശേഷങ്ങള്‍ സമ്പുഷ്ടിയാര്‍ജിക്കുകയുംചെയ്യുന്നു .
വ്യാവസായികവളര്‍ച്ചയും,ശാസ്ത്ര-സാങ്കേതികരംഗത്തെ 
അത്ഭുതാവഹമായനേട്ടങ്ങളും,മനുഷ്യന്റെ ഇച്ഛാശക്തി-
യിലും,ജീവിതാവബോധത്തിലും, സമൂലമായമാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.
 സമൂഹത്തില്‍ ആധിപത്യം വഹിച്ചിരുന്ന ഒരു ന്യൂനപക്ഷവിഭാഗം ഈനേട്ടങ്ങള്‍
 സ്വന്തമാക്കുകയും,അദ്ധ്വാനത്തില്‍ പൂര്‍ണ്ണമായുംമുഴുകിയ ഭൂരിപക്ഷ
ജനവിഭാഗം ഈനേട്ടങ്ങളൊന്നും അനുഭവിക്കാനാവാതെ 
,അടിത്തട്ടില്‍ത്തന്നെ അടിച്ചമര്‍ത്തപ്പെടുകയുംചെയ്തു !
മാറി മാറിവന്ന ഓരോസാമൂഹ്യവ്യവസ്ഥിതിയിലും,
ഈ വര്‍ഗ്ഗവൈരുദ്ധ്യം രൂക്ഷമാവുകയും,അതിന്റെപരിണതഫല
മായി ,ഇതില്‍നിന്നുമോചനം നേടുവാനുള്ളസമരം 
ശക്തിപ്പെടുകയുംചെയ്തു.ഇത്തരത്തില്‍ നീതിയ്ക്കും,സ്വാതന്ത്ര്യ
ത്തിന്നും,വേണ്ടിനടത്തിയിട്ടുള്ള എണ്ണമറ്റസമരങ്ങളുടെ
 ത്യാഗോജ്ജ്വലമായ ചരിത്ര പശ്ചാത്തലത്തിലാണ്‌ ,മാനവീയതയുടെയും,മാനവ സംസ്കാരത്തിന്റെയും,ഉദയം എന്ന വസ്തുത നാംതിരിച്ചറിയുന്നു. 

സമത്വത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും,ചുവന്ന വാഗ്ദാനങ്ങളുമായി 
പുതിയപ്രഭാതങ്ങള്‍ വിടര്‍ന്നെങ്കിലും,
പാരതന്ത്ര്യത്തിന്റെ ചങ്ങല
ക്കെട്ടുകളില്‍നിന്നു പൂര്‍ണ്ണമായും മോചനംനേടുവാന്‍ മാനവരാശിക്ക് 
ഇതുവരെയും സാധിച്ചിട്ടുമില്ല. ഈ ചരിത്ര
സത്യങ്ങള്‍ തെല്ലുമുള്‍ക്കൊള്ളാതെ ,സ്വാര്‍ത്ഥതാല്പര്യങ്ങളുടെ 
ഇടുങ്ങിയ മുറിക്കുള്ളില്‍ ആധുനികമനുഷ്യന്‍ ചുരുങ്ങി
കഴിയുകയാണിന്ന് ! എല്ലാവിധ സുഖസൌകര്യങ്ങളും
 തങ്ങള്‍ക്കുമാത്രമായി വെട്ടിപ്പിടിക്കുന്നവര്‍,മാനവീകതയെ-
ത്തന്നെ ചവിട്ടിമെതിക്കുകയാണ് ചെയ്യുന്നത് .
മനുഷ്യന്‍ ഇന്നോളംപിന്നിട്ടുകഴിഞ്ഞിട്ടുള്ള ഓരോസാമൂഹ്യവ്യവസ്ഥയിലും,
അധീശവര്‍ഗ്ഗം തങ്ങളുടെ താല്പര്യ
സംരക്ഷണത്തിന്ന് അനുയോജ്യമായവിധത്തിലാണ് 
കലകളെ കൈകാര്യംചെയ്തിരുന്നത് .ആസ്ഥാനപണ്ഡിതന്മാരെയും,
ആസ്ഥാനകവികളെയുമെല്ലാം പട്ടംകെട്ടിവാഴ്ത്തിക്കൊണ്ട് 
സാധാരണ ജനവിഭാഗങ്ങള്‍ക്ക് 
ഉപകാരമില്ലാത്തതും,അവര്‍ക്കപ്രാപ്യവുമായ ഒരുകലാലോകവും,
 കലാസൌന്ദര്യശാസ്ത്രവും അവര്‍സൃഷ്ടിച്ചു. 

എന്നാല്‍
സ്വാതന്ത്ര്യദാഹിയായ മനുഷ്യന്‍ ഈ വ്യവസ്ഥാപിതകലാരൂപങ്ങളുടെ
 പൊള്ളത്തരങ്ങളെ തുറന്നുകാട്ടുകയും,
സ്വാതന്ത്ര്യംതന്നെയാണ് കലയുടെസ്വകീയമായധര്‍മ്മം 
എന്ന്‌ ഉയര്‍ത്തിപ്പിടിക്കുകയുംചെയ്തുകൊണ്ട് മുന്നോട്ടു
പോവുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നുണ്ടായ ഈ എതിരൊഴുക്കാണ് പില്‍ക്കാലത്ത് നവോത്ഥാന
കാലഘട്ടത്തിന്നും ,മറ്റ്പുരോഗമന കലാപ്രസ്ഥാനങ്ങള്‍ക്കും ജന്മംനല്‍കിയത് .സോദ്ദേശകല,ജനകീയകല,
വിപ്ലവകല,എന്നിങ്ങനെയുള്ള സാംസ്കാരിക 
പ്രവര്‍ത്തനധാരകള്‍ സൃഷ്ടിച്ചത് ,മേല്‍പ്പറഞ്ഞരീതിയില്‍ ബോധ-
പൂര്‍വ്വംനടത്തിയ സര്‍ഗ്ഗാത്മക കലാപ്രവര്‍ത്തനങ്ങളാണ് .
സ്വതന്ത്രവും,ചൂഷണമുക്തവുമായ ഒരുസമുദായംകെട്ടിപ്പടുക്കുക 
 അതിനു സഹായകമാകുന്നവിധത്തില്‍ കലാ-
സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ നടത്തുക 
എന്നലക്ഷ്യമായിരുന്നു,അന്ന്കലാകാരന്മാരും,സാംസ്കാരിക പ്രവര്‍
ത്തകരും ഏറ്റെടുത്തിരുന്നത് .
 ഈ വര്‍ഗ്ഗവീക്ഷണവും,പ്രതിജ്ഞാബദ്ധതയും തന്നെയാണ് വ്യവസ്ഥാപിത കലാപ്രവര്‍ത്തന വും,ജനകീയകലാപ്രവര്‍ത്തനവും തമ്മില്‍ വേര്‍തിരിക്കുന്ന മുഖ്യഘടകവും! ഇങ്ങിനെ, സ്വാതന്ത്ര്യ ത്തിന്നും, സമാധാനത്തിന്നും, പുരോഗതിയ്ക്കും വേണ്ടി,കലയുടെ ശംഖധ്വനി മുഴങ്ങിയിരുന്ന ഈ  മണ്ണില്‍, അനീതിയുടെ അട്ടഹാസങ്ങളും മനുഷ്യത്വത്തിന്നുനേരെയുള്ള കൊലവിളികളുമാണ് ഇന്ന് അരങ്ങുതകര്‍ക്കുന്നത്! സമ്പന്നരുടെ തത്വശാസ്ത്രം കയ്യാളുന്ന ഒരു ന്യൂനപക്ഷ സമൂഹം അവരുടെ അരാജകത്വ പ്രവണതകള്‍ക്ക് ഹരംപകരുന്ന വികൃതകലാരൂപങ്ങള്‍ പടച്ചുവിടുകയും, ഈ  പടപ്പുകള്‍ കൂടുതല്‍ലാഭം കൊയ്യാവുന്ന വില്പനച്ചരക്കുകളായി വിപണി കൈയ്യട ക്കുകയും ചെയ്യുന്നു! സോഷ്യലിസ്റ്റ്ശക്തികേന്ദ്രങ്ങള്‍ എന്ന്‌ അഭിമാനം കൊണ്ടിരുന്ന രാജ്യങ്ങളില്‍ പോലും, സാംസ്കാരികമായ ഈ അപചയം സംഭവിച്ചുവെന്നത്‌ വളരെ ഖേദകരമായ  വസ്തുതയാണ് . 

സാമ്രാജ്യത്ത ശക്തികളുടെ കടന്നുകയറ്റവും,ആഗോളവല്‍ക്കരണവും 
വഴി;ലോകമെമ്പാടുമുള്ള ഉല്‍പ്പന്നങ്ങളുടെ
മൊത്തംക്രയവിക്രയം തങ്ങള്‍ക്കനുകൂലമാക്കുകയെന്നത് മാത്രമല്ല, 
മൂന്നാംലോകരാജ്യങ്ങളിലെ സാമ്പത്തിക
അടിത്തറതന്നെ, കടക്കെണിയിലൂടെ തകര്‍ത്ത് തരിപ്പണമാക്കുക എന്നതു തന്നെയാണ്, സാമ്രാജ്യത്വം   ലക്ഷ്യമാക്കുന്നത് ! 
ഉദാരവല്‍ക്കരണത്തിന്റെയും,
സാമ്പത്തിക  സഹായത്തിന്റെയും  മറവില്‍ ,
മൂന്നാംലോകരാജ്യങ്ങളുടെമേല്‍ കെട്ടിവെക്കുന്നകടബാദ്ധ്യത,
വര്‍ഷാവര്‍ഷം താങ്ങാനാവാത്തവിധം വര്‍ദ്ധിക്കുകയും,
ഭീമമായതോതില്‍ജനങ്ങള്‍ തൊഴിലില്ലായ്മയിലേക്കും,
ദാരിദ്രരേഖക്കുതാഴെയും പതിച്ചുകൊണ്ടിരിക്കുകമാണ്‌ !
വരും നാളുകളില്‍രാജ്യം അഭിമുഖീകരിക്കേണ്ടിവരുന്ന അതിഭീകരമായ
 അവസ്ഥയിലേക്കാണ് ഈ യാഥാര്‍ത്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് .
 ഇത് മനസ്സിലാക്കുന്ന ലോകജനത 
ഇതിന്നെതിരെ ശക്തമായ പ്രതിഷേധമാണ്‌ രേഖപ്പെടുത്തുന്നത് .
ഇത്തരം ഒരു സാമൂഹ്യപശ്ചാത്തലത്തില്‍, 
നാം ഏറ്റെടുക്കുന്ന കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ
യേറെ പ്രസക്തിയും,പ്രാധാന്യവുമുണ്ട് .
 സമൂഹത്തെ വെറും നോക്കുകുത്തികളാക്കുന്ന ജീര്‍ണ്ണകലാരൂപങ്ങളാണ്, വ്യവസ്ഥാപിത താല്പര്യ ത്തിന്റെ മറവില്‍ ഇന്ന് പിറവിയെടുക്കുന്നത!സാംസ്കാരികമായ നമ്മുടെ സ്വത്വവും,കലയുടെ മൌലീക മായധര്‍മ്മവും ആണ് ഇതുവഴി നമുക്കന്യമാവുന്നത്.സ്വന്തം വര്‍ഗ്ഗബോധത്തെ പോലും  തിരിച്ചറിയാനാവാതെ, കലാ സാഹിത്യ  സാംസ്കാരിക പ്രവര്‍ത്തനങ്ങളെ  പാടെ വഴിതെറ്റി ക്കുന്ന വര്‍ത്തമാനകാല പ്രവണതകളെ തുറന്നുകാണിച്ചുകൊണ്ടു മാത്രമേ നമുക്കു മുമ്പോട്ട്‌ പോകു വാനാകൂ. കലാസാംസ്കാരിക സാമൂഹ്യസംഘടനകള്‍ പ്രതിജ്ഞാബദ്ധതയോടെ ഇനിയും  മുമ്പോട്ടു  വരേണ്ടിയിരിക്കുന്നു. എന്നാല്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാമൂഹ്യസാംസ്കാരിക സംഘടനകള്‍ പലതും, അതിന്റെ പേരിനു തന്നെ കളങ്കമായി മാറിയിരിക്കുകയാണിന്ന്! സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ രൂപരേഖകള്‍ തയ്യാറാക്കപ്പെടുന്നത് പലപ്പോഴും മദ്യഷോപ്പു കളില്‍ വെച്ചാകുന്നു ! 

സംഘടനയുടെ നിയന്ത്രണം എപ്പോഴും തങ്ങളുടെ കൈപ്പി
ടിയില്‍ ഒതുക്കിനിര്‍ത്താനുള്ള കുതന്ത്രങ്ങള്‍ക്കും,
ഗുണ്ടായിസത്തിനും രൂപംകൊടുക്കപ്പെടുന്നതും ഇവിടെവെച്ച്തന്നെ!
സാമൂഹ്യവിരുദ്ധ പ്രവണതകള്‍ കൈമുതലായുള്ളവര്‍ക്ക് ,
പുരോഗമനപരമായ എന്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങ
ളാണ് സത്യസന്ധമായും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുക?
ഇത്തരം ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കുവാനുള്ള 
ധാര്‍മ്മീകമായ യോഗ്യതപോലുമില്ലാത്തവര്‍, പ്രസ്ഥാനങ്ങ
ളുടെ തലപ്പത്ത് സ്ഥാനമുറപ്പിക്കുന്നതുവഴി , സംഘടനകള്‍ക്ക്
മൂല്ല്യച്യുതി നേരിടുകയുംചെയ്യുന്നു. ജാതിയും,മതവും,
പ്രാദേശികത്വവും,കക്ഷിരാഷ്ട്രീയവുമെല്ലാം തന്ത്രപൂര്‍വ്വം 
ഉപയോഗപ്പെടുത്തിക്കൊണ്ടാണ്,സങ്കുചിതതാല്പര്യക്കാര്‍
സംഘടനകളില്‍ ആധിപത്യമുറപ്പിക്കുന്നത് . 
എന്നിട്ട് ,പുരോഗമനാശയത്തെക്കുറിച്ചും,മാനവീയതയെക്കുറിച്ചും ,
കൂട്ടായ്മയെക്കുറിച്ചും പ്രസംഗിക്കുന്നുവെന്നതാണ്‌ ഏറെ പരിഹാസ്യം !
ഈ ദുസ്ഥിതിയില്‍നിന്ന് മോചനംനേടുകയെന്നത്‌ 
അത്ര എളുപ്പമുളളകാര്യമല്ല. അതുകൊണ്ടുതന്നെ,ഇത്തരം ഒരു
സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ 
കലാ-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനം 
പുരോഗമനപരവും, ലക്ഷ്യ -
പൂര്‍ണ്ണവും,പ്രതിജ്ഞാബദ്ധവും , 
 സര്‍വ്വോപരി എല്ലാവിധസങ്കുചിത താല്പര്യങ്ങള്‍ക്കും
 അതീതവുമായിരിക്കേണ്ടതുണ്ടെന്ന 
ഗൌരവപൂര്‍വ്വമുള്ള മുന്നറിയിപ്പാണ് , കാലം നമുക്കുനല്‍കുന്നത് .