ദൂരദര്‍ശിനി

ഷീബാ ദിവാകരന്‍ 
പൂരക്കാഴ്ച്ചകള്‍ക്ക്  നടുവില്‍ പോലും 
മനക്കോട്ട കെട്ടി മറ്റൊരു പൂരമൊരുക്കാന്‍ 
എനിക്ക് കഴിയുമായിരുന്നു 
വറ്റി വരണ്ട 
തെഴുപ്പുകളേതുമില്ലാത്ത  മൊട്ടക്കുന്നുകള്‍
 പുഷ്പ്പവാടികളെന്നോണം  ആസ്വദിക്കാനായത് 
അതുകൊണ്ടാണല്ലോ .
ഒരു നാള്‍ പൂരത്തിന് പോയപ്പോള്‍ 
ഗജരാജന് മുകളില്‍ 
മുത്തുക്കുടയും പിടിച്ചു 
കുറച്ചോന്നിള കിയാടിയിരിക്കുന്ന 
ഒരു കൃശ ഗാത്രനെയും 
രാപ്പൂരത്തില്‍ ഭയന്ന്‍ 
വിറങ്ങലിച്ചിരിക്കുന്ന 
ഞാന്‍ കണ്ടു 
അവന്റെ പെണ്ണിന്റെ സാന്നിധ്യം 
അവിടെ തീരെയുണ്ടായിരുന്നില്ലെന്ന്‍ 
എല്ലാവരും ആണയിടുന്നു 
ചിലരുടെ സ്വപ്നം 
മറ്റു ചിലര്‍ക്ക് യാഥാർത്ഥ്യമായിരിക്കും 
ചിലരുടെ യാഥാർത്ഥ്യമോ
ചില നേരമെങ്കിലും ചിലര്‍ക്ക് 
സ്വപ്നം കാണാന്‍ പോലും  കഴിയാത്തവയും  !