![]() |
കല്പറ്റ നാരായണന്‍ |
ജീവിച്ചിരിക്കുന്ന
ആർക്കുമെന്ന പോലെ പ്രതികരിക്കാനും പ്രതികരിക്കാ തിരിക്കാനുമുള്ള സ്വാതന്ത്ര്യം എഴുതുകാരനു മുണ്ട്. നിങ്ങൾ പ്രതികരിക്കനം എന്നു കല്പ്പിക്കാനോ പ്രതികരിക്കരുത്
എന്ന് കല്പ്പിക്കാനോ ആർക്കുമില്ല അവകാശം. ചില മികച്ച രചനകളെങ്കിലും യഥാസമയം
പ്രതികരിക്കാതിരുന്നതിന്റെ (യഥാകാലം വേണ്ടപോലെ ജീവിക്കാതിരുന്നതിന്റെ ) പശ്ച്ചാ ത്തലത്തിൽ നിന്നുണ്ടായ ഈടുറ്റ പ്രതികരണങ്ങളാണ്
.ശബ്ദം കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ ശക്തവും, സൂക്ഷമവുമായ് അപ്രതികരണം
ചിലപ്പോഴൊരാൾക്ക് നിശ്ശബ്ദത കൊണ്ട് സാധിക്കു കയും ചെയ്യാം. ശബ്ദവും, നിശ്ശബ്ദവും
വ്യക്തമായി കേൾക്കപ്പെടുന്ന , മാനിക്കപ്പെടുന്ന സംവേദന നിർഭരമായ സന്ദർഭങ്ങളിലേ ഇത്
സാധിക്കൂ എന്നു മാത്രം. പക്ഷേ, മൗനം തെറ്റിദ്ധരിക്ക പ്പെടാനെളുപ്പമാണ്.
അന്തസ്സില്ലാത്ത ചില സാഹചര്യങ്ങളില്‍, നിർഭാഗ്യവശാൽ നിശ്ശബ്ദത കുറ്റകരമാവുന്ന
ക്രൂരമായ സാഹചര്യങ്ങളിലൊന്ന് ഇന്ന്` കേരളത്തിൽ നിലനില്ക്കുന്നു.
ഏം.ടി.യും.
ഓ.എൻ.വി.യും ചന്ദ്രശെഖരവധത്തിൽ പാലിച്ച നിശ്ശ്ബ്ദതയിലെ അന്തസ്സിനേയും
ഉത്തരവാദിത്വ ബോധത്തേയും എടുത്തുകാട്ടി. പ്രതിസ്ഥാനത്ത് നില്ക്കുന്ന പാർട്ടിയുടെ
മുഖപത്രം എഡിറ്റോറിയലെഴുതുമ്പോൾ നിശ്ശബ്ദത ആവുന്നത്ര വേഗത്തിൽ വലിച്ചെറിയാൻ
അഭിമാന മുള്ളവർ പ്രേരിതരാവുന്നു. അല്ലെങ്കിൽ അത് നഗ്നമായ പിന്തുണയായി
പ്രതിസ്ഥാനത്ത് നില്ക്കുന്നവരാൽ പ്രകീർത്തിക്കപ്പെടും. മരിച്ച ചന്ദ്രശെഖരന്റെ
മുഖത്ത് പിന്നെയും വെട്ടുകൾ വീഴണോ നിങ്ങളുടെ കൈയാൽ?വധത്തിന്നെതിരെ പ്രതികരിച്ചവർ.
സാംസ്ക്കാരികലോകത്തിന്റെ ക്വൊട്ടേഷൻ സംഘമാണ് എന്ന് പുരോഗമന സാഹിത്യസ്ംഘം കുറ്റപ്പെടുത്തുമ്പോൾ നിശ്ശബ്ദത പാലിക്കൂ എന്നൊരാജ്ഞ നാംക് കേൾക്കുകയാണ്.നിശ്ശബ്ദത അതിന്റെ ധ്വനികളോക്കെ നഷ്ടപ്പെട്ട് നിസ്സഹായതയുടെ ഭാഷയായി മാറുകയാണ്. ഭയം മൂലമുള്ള കേവല നിശ്ശബ്ദതയായി മാറുകയാണ്. നിശ്ശബ്ദത, .അദൃശ്യമായ ഒരു ബോംബെറിഞ്ഞും അകറ്റിനിർത്തുന്ന ഭീതിദമായ നിശ്ശബ്ദതയായി രൂപം മാറുകയാണ്. നിശ്ശബ്ദത നിന്ദ്യമായ ഒരു കുറ്റകൃത്യമാവുകയാണ്.
ഒരെഴുത്തുകാരന് സവിശേഷമായ
ഇന്ദ്രിയങ്ങളൊന്നുമില്ല. യഥാർത്ഥത്തിൽ നടന്നതെന്ത് എന്നറിയാൻ കണ്ണും കാതും
തൂറന്ന്, മുന്നിൽ നടക്കുന്നതിനെ ഭാവനാത്മകമായി പിന്തുടർന്ന് എത്താവുന്നിടത്ത്
എത്തുകയല്ലാതെ ‘ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്നതു തന്നെയാവും
അയാളുടേയും സത്യാന്വേഷണത്തിന്റെ വഴി.
(മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങള്‍ )