എഡിറ്റോറിയല്‍
കൊല്ലപ്പെട്ടയാൾക്ക് പുതുജീവൻ കൊടുക്കാനാവാത്തതു കൊണ്ട്
തന്നെയാണ് കൊല ചെയ്യുന്നവനെ നോക്കി “അരുത് കാട്ടാളാ” എന്ന് ആദികവി അഭി സംബോധന
ചെയ്തത്. വ്യക്തിപരമോ, വൈ കാരികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഏതെല്ലാം കാരണം
ഉയർത്തി ക്കാണിക്കാനു ണ്ടെങ്കിലും ഒരു കൊലയും യാതൊരു നീതി ബോധങ്ങളിലും
അംഗീ കരിക്കപ്പെടുന്നില്ല. എതിര്‍ രാഷ്ട്ര ത്തിന്റെ സംരക്ഷകരായ, അതിര് കാക്കുന്ന പാവം
പട്ടാള ക്കാരനെ കൊല്ലുന്നതും സാംസ്ക്കാരിക സമൂഹം അംഗീകരിക്കുന്നില്ല., അപലപിക്കുന്നു. എല്ലാ യുദ്ധവും പൊട്ടി പ്പുറപ്പെടുന്നത് ഭൗതിക നേട്ടങ്ങളെ
കാൽക്കിഴിലാക്കാനുള്ള അമിതമായ അധികാര വെറിയിൽ നിന്നാണ്.
![]() |
ടി.പി ചന്ദ്രശേഖരന്‍ |
എതിരാളിയെ കൊലചെയ്ത്
തന്റേയോ പാർട്ടിയുടേയോ അധികാരം നിലനിർത്തുകയെന്നത് സ്വന്തം കഴിവിലും
പ്രത്യയശാസ്ത്രത്തിലും അടിയുറച്ച വിശ്വാസമില്ലാത്ത ഭീരുക്കളുടെ കർമ്മമാണ്.
ആത്മവിശ്വാസവും കർമ്മധീരതയും ദിശാബോധമുള്ളവർക്ക് , ആരേയും ഭയമില്ലാത്തതുകൊണ്ട്
തന്നെ വകവരുത്തേണ്ടിവരുന്നില്ല.
ഭീരുവിന്റെ അലങ്കാരമാണ് ഹിംസ എങ്കിൽ അഹിംസ ധീരന്റെ
ഗാംഭീര്യമാണ്, ആയുധമാണ്.![]() |
സുഗതകുമാരി |
ഒരു രാഷ്ട്രീയ പ്രവർത്തകൻ പാർട്ടി വിട്ട്
സ്വന്തമായ പ്രവർ ത്തനത്തിലൂടെ മുന്നോട്ട് പോകുന്നു.
ഒരു സാധാരണ മനുഷ്യൻ പോലും എന്തു
കാരണത്താലും
കൊല ചെയ്യപ്പെടുന്നത് അനീതിയായി പരിഗണിക്കപ്പെടുമ്പോൾ, രാഷ്ട്രീയത്തിൽ
വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തി കൊല്ലപ്പെടുന്നത് രാഷ്ട്രത്തിന്റെ ജനാധിപത്യ
സങ്കല്പ്പ ങ്ങൾക്കു നേരെ ഉയർത്തുന്ന ഭീകരമായ വെല്ലു വിളിയാണ്. മൂല്യബോധവും
ആദർശധീരതയും പ്രകടമാക്കിയ ആ മനുഷ്യൻ രക്തസാക്ഷി എന്ന ഉന്നതനത്തേക്ക് ഉയർന്നു
പോകുന്നു.ആ കൊല പൈശാചികമാണ്, കിരാതമാണ്, അപല പനീയമാണ്..
അയാൾ എത്ര
മോശക്കാരനാണെന്ന് വരുത്തി ത്തീർക്കാൻ ശ്രമിച്ചാലും അയാളെ വധിച്ച പ്രവൃത്തി യാതൊരു
തരത്തിലും പ്രബുദ്ധമായ ഒരു സമൂഹത്തിന്റെ ന്യായീകരണം ലഭ്യമാകില്ല.
ആരാണ്
കുറ്റവാളികൾ, കുറ്റം ചെയ്യാനുണ്ടായ പ്രേരണ എന്താണ്, കുറ്റം ചെയ്യാൻ വേണ്ടി
ഉപ യോഗിച്ച ഉപകരണങ്ങൾ, ആസൂത്രണത്തിന്റെ വേരുകൾ എല്ലാം അന്വേഷണ വിഷയമാണ്.
പലതരത്തിലുള്ള സംശയങ്ങളും, നിരീക്ഷണങ്ങളും, കൂട്ടലുകളും കിഴിക്കലുകലും
നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും വ്യക്തികളേയോ, ആ മനുഷ്യൻ
പ്രവർ ത്തിച്ചിരുന്ന മുൻ പാർട്ടിയേയോ കുറ്റവാളികൾ എന്നു മുദ്രകുത്തി മാധ്യമവിചാരണ
നടത്തുന്നതും, അതു വിശ്വസിച്ച് ആ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതും, അപക്വമായ
വിലയിരുത്തലുകളാണ്, അസ്ഥാനത്താണ്.
![]() |
ഓ.എന്‍ .വി |
മുൻപ് പ്രവർത്തിച്ചിരുന്ന
പാർട്ടിക്കാർക്ക് ആ വ്യക്തിയോട് വിരോധവും, വെറുപ്പും, പകയും, വിദ്വേഷവും ഒക്കെ
ഉണ്ടായിയെന്നു വരാം. പാര്‍ട്ടി വിട്ട് പോകാനും ഇഷ്ട്ടമുള്ള രാഷ്ട്രീയ നിലപാട് കൈക്കൊള്ളാനും ഉള്ള പൌരാ വകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് ഫാഷിസമാണ്. ഗാന്ധിസവും, മാർക്സിസവും ഉരുവിട്ട് ഹൃദിസ്ഥമാക്കി
സത്യ ധർമ്മങ്ങളെ ഇഴ വിടർത്തി യെടുത്ത് “സത്യം വദാ ധർമ്മം ചരാ” എന്ന മാർഗ്ഗ ത്തിലൂടെ
കടുകിടാ വ്യതിചലിക്കാതെ നീങ്ങുന്ന മഹർഷി വര്യരൊ ന്നുമല്ലല്ലൊ നമ്മുടെ നാട്ടിലെ
രാഷ്ട്രീയ ജീവികൾ. അന്വേഷണോ ദ്യോഗസ്ഥനമാരെ പോലെ തന്നെ, നിഷ് പക്ഷ മതികളും
മാധ്യമ ങ്ങളും മരണപ്പെട്ടയാൾ മുമ്പ് പ്രവർ ത്തിച്ചിരുന്ന പാർട്ടിയെ തന്നെ
പ്രഥമദൃഷ്ട്യാ പ്രതിസ്ഥാനത്ത് നിർത്തി സംശയിച്ചെന്നു വരാം. ഒരു പക്ഷേ, കൊല
ചെയ്തത് പ്രസ്തുത പാർട്ടിയിൽ പെട്ട ആളുകൾ തന്നെ ആയെന്നു വരാം. അങ്ങനെ കേസ്
തെളിയുകയാണെങ്കിൽ, പ്രസ്തുത പാർട്ടിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുവാനും
സാധ്യതയുണ്ട്. മറിച്ച് പ്രസ്തുത പ്രസ്ഥാനം ഇത്തരമൊരു കൊലപാതകം ആസൂത്രണം
ചെയ്യാനിടയില്ല. കുറ്റവാളികൾ മറ്റാ രെങ്കിലുമാകാം എന്നും ചിന്തിക്കുന്നവരുണ്ട്.
അങ്ങനേയും സംഭവിക്കാമല്ലൊ. ഇതെല്ലാം, കേവലം ചിന്തകളും അനുമാനങ്ങളും മാത്രം.
ശാസ്ത്രീയവും സത്യസന്ധവുമായ അന്വേഷണം പൂർത്തിയാവുന്നതോടെ പ്രതികളെ പിടി കൂടാനും,
കൊലയ്ക്ക് പ്രേരകമായ എല്ലാ ഘടകങ്ങളും വെളിപ്പെടാനും കഴിയും എന്ന് തന്നെയാണ്
ഗൗരവബുദ്ധിയുള്ള രാഷ്ട്രീയ സമൂഹം പ്രതീക്ഷി ക്കുന്നത്. അതിനു മുമ്പ് തോക്കിൽ കയറി
വെടി വെക്കുന്ന ക്ഷണിക രാഷ്ട്രീയ ലാഭങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണെന്ന് പറയാതിരിക്കാൻ
തരമില്ല. ഏതൊരു കേസും അന്വേഷണവും, കുറ്റപത്ര സമർപ്പണവും, വിചാരണയും, ശിക്ഷയും
കഴിയുമ്പോഴാണ് പൂർത്തിയാവുന്നത്. ഇതൊന്നും എവിടേയും എത്താത്ത അവസ്ഥയിൽ
ആരെയെ ങ്കിലും കുറ്റവാളികളെന്ന് മുദ്രകുത്തുന്നത് നീതി ന്യായവ്യവസ്ഥയോടുള്ള പരിഹാസവും,
ധർമ്മ നിരാസവുംആണ്.
![]() | |||||||
എം.ടി |
ഇത്തരം അരുംകൊലകളെ കക്ഷിരാഷ്ട്രീയത്തിമിരം ബാധിക്കാത്ത ഒരു സാധാരണക്കാരൻ വരെ ന്യായീകരിക്കില്ല . പൊതു സമൂഹചിന്തയിൽ നിന്നും ഉയരത്തിൽ വർത്തിയ്ക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും എങ്ങനെ കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കും? ആരെങ്കിലും അനുകൂലി ക്കുന്നുണ്ടെങ്കിൽ, അയാൾക്ക് എഴുത്തുകാരന്റെ വേഷമേയുള്ളു, എഴുത്തുകാരനാകില്ല. ഓരോ അനിഷ്ട സംഭവവും ഉണ്ടാകുമ്പോള്‍ അവിടെ ചെന്ന് പ്രതിഷേധറാലി സംഘടിപ്പി ക്കാനോ, പ്രസംഗിക്കാനോ, പത്ര പ്രസ്ഥാവനയിറക്കാനോ എഴുത്തുകാർ മുതിരണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ ആകില്ല.കാരണം എഴുത്തുകാര്‍ തന്റെ രചനകളിലൂടെ ഇത്തരം ഹീനകൃത്യ ങ്ങൾക്കെതിരെ എന്നും പ്രതികരിക്കുകയും, സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ മൗനവും, അർത്ഥവത്തായ പ്രതികരണവും പ്രതിഷേധവുമാകാം. എല്ലാ വിരലുകളും ഒരു പാർട്ടിക്കു നേരെ ചൂണ്ടി, ആ പാർട്ടിയെ പ്രതിക്കൂട്ടിൽ കയറ്റിനിർത്തി, യഥാർത്ഥ കുറ്റവാളികൾ അവരാണെന്ന ധാരണ പരത്തുവാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ടാണ് അവർക്കെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ആജ്ഞാസ്വരം ഉയർത്തുന്നത്. എഴുത്തു കാരന്റെ പ്രതികരണം തങ്ങൾക്കനുകൂലമായ വിളവെടുപ്പ് നടത്താം എന്ന കപട താല്പ്പര്യവും ആ ചോദ്യത്തിൽ ഉറങ്ങിക്കിടപ്പുണ്ട്. തങ്ങൾക്കനുകൂലമായി പ്രതികരിക്കാത്ത എഴുത്തുകാരനെ വിശ്വസിക്കരുത്, രാഷ്ട്രീയ പക്ഷപാതികളാണ് എന്ന ധ്വനിയും ആ ചോദ്യത്തിൽ ലയിച്ചു കിടപ്പുണ്ട്. എഴുത്തുകാരെ സമൂഹം വിശ്വാസത്തിലെടുക്കരുതെന്നും അങ്ങനെ, സമൂഹത്തെ അരാഷ്ട്രീയ വല്ക്കരിക്കണം എന്നും ഈ ചോദ്യമുന്നയിക്കുന്നവർ ലക്ഷ്യമാക്കുന്നുണ്ട് .
![]() |
സച്ചിദാനന്ദന്‍ |
എഴുത്തുകാരന്റെ വിശ്വാസ്യതയെ കൊല ചെയ്യാനുള്ള
രാഷ്ട്രീയക്കാരന്റെ ഈ ശ്രമവും ഹിംസാത്മകമാണ്.
എഴുത്തുകാർ, ജീവിതത്തെ
സൂക്ഷമമായും , സമഗ്രമായും വീക്ഷിക്കുന്നു.
സമുന്നതമായ സാംസ്ക്കാരിക ബോധത്തിൽ
എത്തിനില്ക്കുന്ന
എഴുത്തുകാരന് സ്വാഭാവി കമായും പ്രതികരണങ്ങളുണ്ടാവും.
അതിന്
ബാഹ്യസമ്മർദ്ദം ആവശ്യമില്ല. സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്ന
“ആക്റ്റിവിസ്റ്റുക്”ളായ എഴുത്തുകാരുടെ അഭിപ്രായം എന്തെന്നറിയാൻ പൊതുജനത്തിന്
താല്പ്പര്യമുണ്ടായെന്ന് വരാം. അത് മനസ്സിലാക്കാം.
എന്നാൽ നാട്ടിലൊരു കൊലപാതകം
നടന്നാൽ എഴുത്തുകാരന്റെ മേൽ കുതിര കയറുന്ന പ്രവണത അപലപനീയമാണ്. അധികാരം, ലക്ഷ്യവും
മാർഗ്ഗവും ജീവിതവ്രതവുമായി കാണുന്ന കുറിയ രാഷ്ട്രീയ മനസ്സുകളെ അനുസരിക്കാൻ ഉയരവും,
വ്യക്തിത്വവുമുള്ള എഴുത്തുകാരനെ കിട്ടില്ല. രാഷ്ട്രീയ ക്കാരന്റെയോ മറ്റേതെങ്കിലും
വ്യക്തിയുടേയോ, ശക്തികളുടേയോ പ്രേരണകൊണ്ടല്ലാ അയാൾ സൃഷ്ടി നടത്തുന്നത്.
അനീതിക്കും, അധർമ്മത്തിനും, അടിമത്വത്തിനും, പീഢനങ്ങൾക്കും എന്നും എതിരാണ്
എഴുത്തുകാർ. പൊള്ളുന്ന അനുഭവങ്ങളുമായി എഴുത്തിന്റെ മുൾവഴിയിലൂടെ സഞ്ചരിച്ച്
എഴുതിയെഴുതി സമൂഹത്തിന്റെ സ്നേഹവും അംഗീകാരവും നേടിയെടുത്തവരാണ് എഴുത്തുകാർ.
രാഷ്ട്രീയക്കാരൻ വെച്ചുനീട്ടുന്ന അപ്പക്കഷണങ്ങൾ അവരെ ഭ്രമിപ്പിക്കുന്നില്ല. അവർ
നേടുന്നത് “ജ്ഞാനത്തേയാണ്”.രാഷ്ട്രീയക്കാരന്റെ സ്വപ്നമായ ‘പീഠ’ത്തെയല്ല.
എല്ലാറ്റിനുമുപരി, അവരുടെ ലക്ഷ്യം, മാനവസമൂഹത്തിന്റെ മോചനമാണ്,
സ്വാതന്ത്ര്യമാണ്. രാജ്യം ഭരിക്കുന്ന മന്ത്രിയേയോ, പാർട്ടിസെക്രട്ടറിയേയോ,
മൂലധന ശക്തികളേയോ എഴുത്തുകാരന് ഭയമില്ല. ഇവരാരും ഔദാര്യമായി കൊടുത്തതല്ല,
എഴുത്തുകാരന്റെ സർഗ്ഗചേതന. അയാളുടെ ഊർജ്ജം സമൂഹമാണ്, ജീവിതമാണ്. ആരുടേയും മുന്നിൽ
മുട്ടു വളയ്ക്കാതെ അയാൾ ധീരമായി പറയും, “മാനിഷാദ” എന്ന്.
-മാനേജിംഗ് എഡിറ്റർ