![]() |
സച്ചിദാനന്ദന്‍ |
....................ഇപ്പോഴത്തെ
ഈ ആസുരതയെ എഴുത്തുകാർ അപലപിക്കുന്നത് യു.ഡി.എഫി .ന്റേയോ അച്യുതാനന്ദന്റേയോ
പിണറായിയുടേയോ ആർ.എം.പി. യുടേയോ ഭാഷയിൽ ഒന്നിൽ വേണം എന്നാണ് പരമേശ്വരനെ പ്പോലുള്ളവർ
ആഗ്രഹിക്കുന്നത്. കോടതി കൊലയാളികളെ ശിക്ഷിക്കുകയും അതിൽ സ്വന്തം
കക്ഷിയിൽപ്പെട്ടവരെ മാർക്സിസ്റ്റ് പാർട്ടി പുറത്താക്കുകയും ചെയ്താൽ അവരുടെ പ്രശനം
കഴിഞ്ഞു. എന്നാൽ, ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ
സംഭവം കൂടുതൽ ആഴത്തിലുള്ള ഒരു ആതുരതയുടെ പ്രകടനം ആണ്.
ഒരു രാഷ്ട്രീയ വൈരനിര്യാതനം
എന്നതിലുപരി, ‘മലയാളനാട്` വെബ്' മാസികയിലെ ലേഖനത്തിൽ ഞാൻ പറഞ്ഞതുപോലെ, നമ്മുടെ
രാഷ്ട്രീയത്തിന്റെ ക്രിമിനൽവല്ക്കരണം, നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ അപചയം, നവോത്ഥാന ത്തെക്കുറിച്ചു തന്നെയുള്ള നമ്മുടെ വ്യവഹാരങ്ങളുടെ മൗനങ്ങളും പിഴവുകളും
സ്ത്രീകളും ദളിതരും ആദിവാസികളും ഉൾപ്പെടേയുള്ള നമ്മുടെ ദുർബലജനവിഭാഗങ്ങളോടുള്ള
മനുഷ്യത്വരഹിതമായ സമീപനം, അയല്പക്കം എന്ന സങ്കല്പ്പത്തിന്റെ നഷ്ടം,മാധ്യമങ്ങളുടെ
അപചയം, ഇടതു പക്ഷത്തിന്റെ മൂല്യനഷ്ടം, ഇങ്ങനെ കൂടുതൽ ആഴത്തിലുള്ള സാംസ്ക്കാരികവും,
നൈതികവുമായ സമസ്യ കളുടെ ഒരു രക്ത പങ്കിലമായ പ്രകാശനം എന്ന നിലയ്ക്കുകൂടി
ചന്ദ്രശേഖരന്റെ കൊലപാതകത്തെ കാണുന്നതിലൂടെ മാത്രമേ ഈ ഭീകരാവസ്ഥക്ക് പരിഹാരം
തേടാനുള്ള ശ്രമങ്ങളെങ്കിലും നമുക്ക് ആരംഭിക്കാൻ കഴിയു. പകരം ഇത് കുറെ എഴുത്തുകാരെ
ചേളി വാരിയേരിയാനും സ്വന്തം അപകർഷതാ ബോധങ്ങൾക്കും അസൂയകൾക്കും ആവിഷ്ക്കാരം നല്കാനും
വലതുപക്ഷ രാഷ്ട്രീയത്തെ ശക്തി പ്പെടുത്താനുമുള്ള ഒരു സുവർണ്ണാ വസരമായിട്ടാണ് നാം
ഉപയോഗിക്കുന്നതെങ്കിൽ, ആ മാനസികാവസ്ഥ, ചന്ദ്രശേഖരനെ കൊല പ്പെടുത്തിയവരുടെ
മാനസി കാവസ്ഥയേക്കാൾ അല്പ്പം പോലും ഉയർന്നതല്ലെന്നു പറയേണ്ടിവരും
(മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ)