കന്നഡ-മലയാളസിനിമാ സംവിധായകൻ ജോളി ബാസ്റ്റ്യൻ സംസാരിക്കുന്നു

കന്നഡ-മലയാളസിനിമാ സംവിധായകൻ ജോളി ബാസ്റ്റ്യൻ സംസാരിക്കുന്നു

മാറ്റത്തിന്റെ വഴിയിൽ മലയാള സിനിമ
ജോളി സെബാസ്റ്റ്യൻ


കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതി മുട്ടി നിന്ന മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്‌. “ന്യൂ ജനറേഷൻ സിനിമ” മാത്രമാണിതിന്‌ കാരണമെന്ന് പറയാനാവില്ല. സിനിമയറിയുന്ന നിരവധി ചെറുപ്പക്കാർ,തിരക്കഥ, സംവിധാനം,ക്യാമറ, എന്നീ മേഖലകളിലേക്ക് കടന്നുവരികയും നിലവിലുള്ള സിനിമാകലാകാരന്മാരുമായി  അവരുടെ പ്രവർത്തനങ്ങൾ സങ്കലനപ്പെടുകയും ചെയ്യുന്നത് ഗുണകരമാകുന്നു. ഇപ്പോൾ തന്നെ അതിന്റെ ഗുണം മലയാളത്തിന്‌ ലഭിക്കുന്നുണ്ട്‌.കൂടുതൽ നേട്ടങ്ങൾ ഉണ്ടാവും-ജോളി ബാസ്റ്റ്യൻ പറഞ്ഞു.
അറുപതുകളുടെ അന്ത്യത്തിലാണ്‌ ജോളി ബാസ്റ്റ്യന്റെ പിതാവ് ജോൺ സെബാസ്റ്റയ്ൻ എറണാംകുളത്തു നിന്ന്‌ ബാംഗ്ളൂരിലേക്ക് വരുന്നത്‌,അമ്മ സിന്റർലാ.മെക്കാനിക്കായിരുന്ന അച്ഛന്റെ തൊഴിലിനോട് ചെറുപ്പത്തിലേ ജോളിക്കും താൽപ്പര്യമായി. സ്ക്കൂൾപഠനകാലത്ത് തന്നെ മോട്ടോർമെക്കാനിസം പഠിക്കുകയും പണി ചെയ്യുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ തിപ്പസാന്ദ്രയിൽ സ്വന്തമായി ഗാരേജ് തുടങ്ങുകയും ഓട്ടോമൊബൈൽ ഡിപ്ളോമക്ക് പഠിച്ച് പാസ്സാവുകയും ചെയ്തു. ബൈക്ക് ഓടിക്കുന്നതിലും ബൈക്കിൽ അഭ്യാസം നടത്തുന്നതിലുമുള്ള വൈദഗ്ദ്ധ്യമുണ്ടായിരുന്നു. കന്നഡ നടൻ രവിചന്ദ്രന്റെ ഫിസിക്കൽ ഇൻസ്ട്രക്റ്റർ മൂർത്തി ഒരിക്കൽ ജോളിയുടെ ബൈക്ക് അഭ്യാസപ്രകടനം കണ്ട്‌ ഇഷ്ടപ്പെട്ട്‌ “പ്രേമ ലോക” എന്ന സിനിമയിൽ ,രവിചന്ദ്രന്റെ ഡ്യൂപ്പായി 1986-ൽ അഭിനയിപ്പിച്ചു. അത് ഹിറ്റായതോടെ കൈനിറയെ പടങ്ങളായിരുന്നു.എട്ടുവർഷം,സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ചു.94-ൽ“പുട്ടനഞ്ച” എന്ന ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടറായി.അതും ഹിറ്റായതോടെ ജോളിബാസ്റ്റ്യൻ സ്റ്റണ്ട്  സംവിധാനത്തിൽ ഒഴിവാക്കാനാകാത്ത ഒരു വ്യക്തിയായിമാറി.കന്നഡ,തമിഴ്,തെലുഗു,പഞ്ചാബി,ബംഗാളി,സിംഹള,മലയാളം എന്നീ ഭാഷകളി ലായി 600ലേറെ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങളുടെ ആശയവും ചിത്രീകരണവും ഈ കലാകാരന്റെ കൈകളിലൂടെ കടന്നുപോയി. രാംഗോപാൽ വർമ്മയുടെ “ബേജ് വാഡാ”(തെലുങ്ക്)എന്ന ചിത്രത്തിന്റെ ആ ക്ഷൻ ഡയറക്ടരാണ്‌.സ്വാഭാവികതയും, നാടകീയതയും,ഉദ്വേഗവും വേണ്ടും വിധം ഉപയോഗപ്പെടുത്തുന്നതിലാണ്‌ ജോളിയുടെ കരവിരുത്‌.
ലാൽ ജോസിന്റെ “അയാളും ഞാനും തമ്മിൽ”ബി.ഉണ്ണിക്കൃഷ്ണന്റെ“ഐലൌ മീ” അങ്കമാലി എം.എൽ.എ.ജോസ് തെറ്റയിൽ അഭിനയിച്ച വിനയന്റെ“കാണാക്കൊമ്പത്ത്”ലോഹിതദാസിന്റെ “നിവേദ്യം”ഇതെല്ലാം പ്രശസ്തമായ ചിലത് മാത്രം.

സംവിധാനം 

വിശാൽ ഹെഗ്ഡേ,പൂജാഗാന്ധി എന്നിവർ നായകനും, നായികയുമായഭിനയിച്ചു് 2009-ൽ ജോളി  തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യകന്നഡ ചിത്രമാണ്‌ “നിനക്കാകി കാതിരുവേ”.രാജൻ പി.ദേവിന്റെ മകൻ ജൂബിൻ രാജ് നായകനും,സുജാത നായികയുമായഭിനയിച്ച് ജോളി  തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളപടത്തിന്‌ പേരിട്ടിട്ടില്ല,ഷൂട്ടിംഗ് പൂർത്തിയായി,എഡിറ്റിംഗ് ടേബിളിലാണ്‌.ഡബ്ബിംഗ് കഴിഞ്ഞ് തിയ്യേറ്ററിലെത്താൻ രണ്ടു മാസം കഴിയണം.
അഭിനയം
ആക്ഷൻ രംഗങ്ങളി ൽ മാത്രമല്ല,ചെറിയ റോളുകളിലായി 200ലേറെ ചിത്രങ്ങളി ൽ അഭിനയിച്ചിട്ടുണ്ട്‌.
ഗായകൻ-ട്രൂപ്പുടമ  
ആയിരത്തോളം പാട്ടുകൾ,(ഹിന്ദി,തമിഴ്,കന്നഡ,മലയാളം ഭാഷകളിലെ)ഹൃദിസ്ഥമാക്കിയ ഈ ഗായകൻ രണ്ടായിരാമാണ്ടി ൽ സ്വന്തമായി ഓർക്കസ്ട്രാ ട്രൂപ്പ്“ഗാനതരംഗ” നടത്തുന്നുണ്ട്‌. ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഈ ഗാനമേളട്രൂപ്പിന്‌ നിരവധി അവസരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്`.
മലയാള സിനിമയെക്കുറിച്ചും കലാകാരൻമാരേ ക്കുറിച്ചും മതിപ്പുള്ള ജോളി മലയാളിയാണെന്നതിൽ അഭിമാനിക്കുന്നു. മലയാള സിനിമ മറ്റു ഭാഷാചിത്രങ്ങളിലേക്ക്“പുനർ നിർമ്മാണം ” നടത്തുന്നതും,മൊഴിമാറ്റം നടത്തുന്നതും നമ്മുടെ ഗുണമേൻമയെ അടയാളപ്പെടുത്തുന്നു. ദീർഘകാലമായി ഇന്ത്യൻ സിനിമയിൽ മലയാളസിനിമക്ക് സ്വന്തമായ ഒരു സ്ഥാനമുണ്ട്‌. അതിന്റെ പേരിൽ മറ്റു ഭാഷാസിനിമാപ്രവർത്തകർക്കിടയിൽ തനിക്ക് നല്ല ബഹുമാനവും അംഗീകാരവും കിട്ടുന്നുണ്ടെന്ന് ഈ യുവകലാകാരൻ സാക്ഷ്യപ്പെടുത്തുന്നു.
അഖിലേന്ത്യാ ഫിലിംവർക്കേഴ്സ് ഫെഡറേഷന്റെ ദേശീയപ്രവർത്തക സമിതി അംഗം കൂടിയായ ജോളി ബാസ്റ്റ്യന്‌ ഞങ്ങളുടെ ആശംസകൾ....
ജോളിബാസ്റ്റ്യൻ-080 50314002