മുഖപടമണിയുന്ന നഗര യൗവ്വനം.

.-അനിൽ  കുമാർ

സ്ഥലം ബാങ്ക്ലൂര്‍ നഗരത്തിലെ ഒരു പ്രധാന ഷോപ്പിംഗ്‌ മാള്‍..
ചന്നം പിന്നം പെയ്യുന്ന മഴയില്‍ 'വീക്കെന്റ് ' ചിലവഴിക്കാന്‍ പറ്റിയസ്ഥലം.
കുടുംബവുമൊത്ത് മാളിലെ സ്റ്റെയര്‍ കയസുകള്‍ കയറി ഇറങ്ങുന്നതിന്നിടയില്‍
മുഖം മൂടി ക്കെട്ടിയ ഒരു സ്ത്രീ ഞങ്ങളെ തന്നെ നോക്കുന്നു..
അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ പുഞ്ചിരിക്കുന്നതായി തോന്നി.
തിരിച്ചും ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി ദൃഷ്ടി മാറ്റാന്‍ ശ്രമിക്കവേ
പരിചിതമായ സ്വരത്തില്‍
ചോദിക്കുന്നു " മനസ്സിലായില്ലേ .."  ഒരു ചമ്മലോടെ പറഞ്ഞു
'ഇല്ലായിരുന്നു.. സ്വരം കേട്ടപ്പോള്‍
 മനസ്സിലായി..'. അപ്പോഴേയ്ക്കും അവരുടെ ഭര്‍ത്താവും , മകനും അവരുടെ ഒപ്പം
കൂടി. കുടുംബ സുഹൃത്ത്ദേവിയും ഭര്‍ത്താവും അവരുടെ മകനും.
 എന്താ ഈ വേഷത്തില്‍ മഴയത്തു അലര്‍ജിയായോ എന്ന എന്റെ ചോദ്യത്തിനു അമര്‍ഷത്തോടെ
അലര്‍ജിയാണേല്‍ സഹിക്കാമായിരുന്നു.. ഇതതുകൊണ്ടല്ല .. വരൂ പറയാം എന്ന് പറഞ്ഞു അവര്‍
ഞങ്ങളെ മാളിലെ ഒരു ഒഴിഞ്ഞ ബഞ്ചിലേക്ക് നയിച്ചു. കുടുംബങ്ങള്‍ തമ്മില്‍
ലോഹ്യം പറച്ചിലിനിടയില്‍
ഞാന്‍ വീണ്ടും ചോദിച്ചു മുഖംമൂടിയുടെ കാരണം . 'എല്ലായിടത്തും ക്യാമറയാ .
അതില്‍ നിന്നും
രക്ഷ നേടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാ ഈ മൂടുപടം.. ' ക്യാമറയില്‍
കുടുങ്ങിയാല്‍ ഫോട്ടോയും വീഡിയോയും
എവിടെയെല്ലാം എത്തുമെന്ന് എത്തരത്തില്‍ ദുര്യുപയോഗം ചെയ്യുമെന്നും
ആര്‍ക്കറിയാം.. ചിലപ്പോള്‍ മാനം
നഷ്ട്ടപ്പെടുന്ന രീതിയിലായിരിക്കാം അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുക.
 ' ധാര്‍മികത നഷ്ട്ടപ്പെട്ട ഈ സമൂഹത്തില്‍
സ്വയം സംരക്ഷിക്കപ്പെടെണ്ടതുണ്ട്. ..' അവള്‍ ഇത്രയും ഒറ്റ ശ്വാസത്തില്‍
പറഞ്ഞു തീര്‍ത്തു.
മുഖപടത്തില്‍ ഒളിപ്പിച്ച അവളുടെ മുഖത്തിലെ അമര്‍ഷ ഭാവം അവളുടെ കണ്ണില്‍
നിന്നും, ശബ്ദത്തില്‍ നിന്നും
എനിക്ക് മനസ്സിലാക്കാനായി..
ഞങ്ങള്‍ക്കിടയിലെ ഏതാനും നിമിഷത്തെ നിശബ്ദതക്ക് ശേഷം ദേവി വീണ്ടും തുടര്‍ന്നു .
ഇന്റര്‍നെറ്റിലെ ഫോട്ടോ ദുര്യോപയോഗത്തെ കുറിച്ച് അവള്‍
വാചാലയായി..ഇതെല്ലം കേട്ടതോടെ എന്റെ 'വാമഭാഗം '
ഭയപ്പെടോടെ എന്റെ മുഖത്തേക്ക് നോക്കി..അരക്ഷിതയായ സ്ത്രീയുടെ ദൈന്യത
ഞങ്ങള്‍ക്ക് ഇരുവരുടെയും കണ്ണുകളില്‍
കാണാമായിരുന്നു..
  സി.സി ക്യാമറകളും, ഫ്ലാഷില്ലാതെ കറങ്ങി നടക്കുന്ന മൊബൈല്‍ ക്യാമറകളും
'ദേവിക്കു' പേടി സ്വപ്നമായി തീര്‍ന്നിരിക്കുന്നു.
'സാങ്കേതിക വിദ്യ ..' ഒരുക്കിയ ശാപം... മന:സ്സമാധാനത്തോടെ ഒന്നു
പുറത്തിറങ്ങി നടക്കാനാവില്ലത്രെ.. ഷോപ്പിംഗ്‌ മാളോ,
പാര്‍ക്കോ, വിവാഹ ചടങ്ങോ , പിറന്നാള്‍ ആഘോഷമോ എന്ന് വേണ്ട എവിടെയും
അവളുടെ 'യവ്വന സൌന്ദര്യം' പകര്‍ത്താന്‍ ആളുണ്ടാവും.
ഏതാനും ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ  മകളുടെ പിറന്നാള്‍ ചടങ്ങില്‍
പങ്കെടുത്തപ്പോള്‍ ഉണ്ടായ കാര്യം ദേവി പറഞ്ഞു.
ചടങ്ങിന്റെ പിറ്റേന്ന് ഫേസ്ബുക്കില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോ
പോസ്റ്റ്‌ ചെയ്തിരിക്കുന്നു.. പലതും 'ക്ലോസ് അപ് ' ചിത്രങ്ങള്‍ .
അവര്‍ കണ്ടപ്പോഴെയ്ക്കും പലരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു..ഉടന്‍
തന്നെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു ചിത്രങ്ങള്‍ നീക്കം
ചെയ്യാനാവശ്യപ്പെട്ടു.
കൂടാതെ ഇനി പുറത്തിറങ്ങുമ്പോള്‍ മുഖം ' സ്കാര്‍ഫ് ' കൊണ്ട് മറയ്ക്കാനും
തീരുമാനിച്ചു.
സമൂഹത്തിലെ സാങ്കേതിക മുന്നേറ്റത്തില്‍ അവള്‍ അനുഭവിക്കുന്ന ചില
കാര്യങ്ങള്‍ കൂടി മനസ്സ് തുറന്നു പറഞ്ഞു..
ഓഫീസില്‍ ഇരിക്കുന്ന എട്ടും പത്തും മണിക്കൂര്‍ തങ്ങളില്‍ പലരും
ഒളിക്ക്യാമറകളെ ഭയന്ന് പ്രാഥമിക കര്‍മ്മം പോലും ചെയ്യാറില്ലത്രേ.
ഇത് പലരെയും തള്ളിവിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്കായിരിക്കും.
ട്രെയിനിലും മറ്റും ദൂരയാത്ര ചെയ്യുമ്പോഴും അവള്‍
അനുഭവിക്കുന്നത് സമാന  സാഹചര്യം തന്നെ.. അതെ.. ഇത് വളരുന്ന
സാങ്കേതികവിദ്യ 'ദേവിമാര്‍ക്ക്' ' സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൊന്ന്
മാത്രം.
അപ്പോഴേയ്ക്കും ഞങ്ങളുടെ കുട്ടികള്‍ കൈ പിടിച്ചു കാണാമറയത്തേക്ക് നീങ്ങിതുടങ്ങിയിരുന്നു..കുടുംബ 
ങ്ങള്‍ പരസ്പരം 'ബൈ' പറഞ്ഞു ഞങ്ങള്‍വീണ്ടും
മുകള്‍ നിലയിലേക്ക് നിരങ്ങി നീങ്ങുമ്പോള്‍ മുഖപടമണിഞ്ഞ ഏതാനും
'ദേവി'മാരെക്കൂടി ഞങ്ങള്‍ക്ക് കാണാനായി..അപ്പോഴും മനസ്സില്‍ പ്രതി
ധ്വനിക്കുന്നത്‌
ദേവിയുടെ അമര്‍ഷത്തിലുള്ള  സ്വരം .. ' ധാര്‍മ്മികത നഷ്ട്ടപ്പെട്ട ഈ
സമൂഹത്തില്‍ നാം സ്വയം രക്ഷാ കവചം തീര്‍ക്കേണ്ടിയിരിക്കുന്നു.. '
 'അതെ അവളുടെ യൗവ്വനം മുഖപടമണിയട്ടെ ..'