വി.എൻ.പ്രതാപൻ |
നാടകം
രംഗം-1
കർട്ടൻ
ഉയരുമ്പോൾ രംഗത്ത് ആകെ കനത്ത ഇരുട്ട്. സാവധാനത്തിൽ വെളിച്ചം തെളിഞ്ഞ് തെളിഞ്ഞ്
വരുന്നു---- വെളിച്ചം തെളിയുമ്പോൾ രംഗത്ത് പിന്‍കര്‍ട്ടന്നു മുന്നിലായി ഒരു
ഡസ്ക്ക്. ഡസ്ക്കിൽ നീണ്ടുനിവർന്ന് മലർന്നുകിടക്കുന്ന ഒരു മനുഷ്യൻ-- അതിനു
മുന്നിലായി മൈക്കിനു മുന്നിൽ നിശ്ച്ചലനായി, നിശ്ശബ്ദനായി നിൽക്കുന്നഒരാൾ.----- ഒരു മിനുട്ട് നിശ്ശബ്ദതക്കുശേഷം മൈക്കിനു മുന്നിലെ ആൾ ശബ്ദിക്കാനും
ചലിക്കാനും തുടങ്ങുന്നു. ---
സംവിധായകൻ :
ഞാൻ സംവിധായകൻ ---നാടകം ഇവിടെ പൂർണ്ണമായിരിക്കുന്നു. കാണികളായ നിങ്ങൾക്കിനി പിരിഞ്ഞുപോകാം. ദുരന്തനാടകം, ശുഭാന്തനാടകം എന്ന വേർതിരിവുകളൊക്കെ അലിഞ്ഞുപോയ ഒരു കാലഘട്ട ത്തിൽ ഈ നാടകത്തിന്റെ അന്ത്യം ഇതാ ഇങ്ങിനെ (പുരകിലേക്ക് വിരൽ ചൂണ്ടുന്നു) നാടകം തീർന്നു. നടികളും നടന്മാരുമെല്ലാം വേഷമഴിക്കുകയാണ്. എന്നാൽ നായകൻ മാത്രം എണീക്കു ന്നില്ല. ഉറങ്ങുകയാണെന്നു തോന്നുന്നു. ഞാനൊന്നു വിളിച്ചുനോക്കട്ടെ--- (ഒരു നിമിഷം ആലോചന യോടെ) നാടകത്തിലെ പേര് വിളിക്കണൊ, ജീവിതത്തിലെ പേര് വിളിക്കണൊ ---- (പെട്ടെന്ന്) അല്ലെങ്കിൽ വേണ്ട. അവർ ഉറങ്ങിക്കൊള്ളട്ടെ. ഉണർന്നെണീട്ടാൽ പ്രതിഫലം ചോദിക്കും. എന്റെ പോക്കറ്റാണെങ്കിൽ കാലി. ഒറ്റ പൈസയില്ല. ഉള്ളത്` കുറച്ച് കടലാസ്സുതുണ്ടുകൾ മാത്രം------ ഞാൻ അടുത്ത കളരിയിലേക്ക് നീങ്ങട്ടെ.വിശക്കുന്നു.
സംവിധായകൻ :
ഞാൻ സംവിധായകൻ ---നാടകം ഇവിടെ പൂർണ്ണമായിരിക്കുന്നു. കാണികളായ നിങ്ങൾക്കിനി പിരിഞ്ഞുപോകാം. ദുരന്തനാടകം, ശുഭാന്തനാടകം എന്ന വേർതിരിവുകളൊക്കെ അലിഞ്ഞുപോയ ഒരു കാലഘട്ട ത്തിൽ ഈ നാടകത്തിന്റെ അന്ത്യം ഇതാ ഇങ്ങിനെ (പുരകിലേക്ക് വിരൽ ചൂണ്ടുന്നു) നാടകം തീർന്നു. നടികളും നടന്മാരുമെല്ലാം വേഷമഴിക്കുകയാണ്. എന്നാൽ നായകൻ മാത്രം എണീക്കു ന്നില്ല. ഉറങ്ങുകയാണെന്നു തോന്നുന്നു. ഞാനൊന്നു വിളിച്ചുനോക്കട്ടെ--- (ഒരു നിമിഷം ആലോചന യോടെ) നാടകത്തിലെ പേര് വിളിക്കണൊ, ജീവിതത്തിലെ പേര് വിളിക്കണൊ ---- (പെട്ടെന്ന്) അല്ലെങ്കിൽ വേണ്ട. അവർ ഉറങ്ങിക്കൊള്ളട്ടെ. ഉണർന്നെണീട്ടാൽ പ്രതിഫലം ചോദിക്കും. എന്റെ പോക്കറ്റാണെങ്കിൽ കാലി. ഒറ്റ പൈസയില്ല. ഉള്ളത്` കുറച്ച് കടലാസ്സുതുണ്ടുകൾ മാത്രം------ ഞാൻ അടുത്ത കളരിയിലേക്ക് നീങ്ങട്ടെ.വിശക്കുന്നു.
(രംഗം ഇരുളുകയും തെളിയുകയും
ചെയ്യുന്നു)
ഇപ്പോൾ രംഗത്ത് ഡസ്ക്കും, ഡസ്ക്കിൽ കിടക്കുന്ന മനുഷ്യനും
മാത്രം-- മുന്നേപോലെ ചലനരഹിതം.അണിയറയിൽ നിന്ന് സ്റ്റേജിന്റെ
ഇടതുവശത്തുകൂടെ തിരക്കിട്ട് ഒരാൾ കടന്നുവരുന്നു .--(സൗകര്യത്തിനു
വേണ്ടി അയാളെ "എ" എന്നു
വിളിക്കാം. പിന്നീട് വരുന്ന മൂന്നുപേരെ" ബി" എന്നും" സി" എന്നും" ഡി" എന്നും
വിളിക്കുന്നു)
എ, ഒരു നിമിഷം ഡസ്ക്കിലെ മനുഷ്യനെ നോക്കിനിൽക്കുന്നു.
പിന്നീട് അരികിലേക്ക് നീങ്ങി ഒരു നിമിഷം നാഡി പിടിച്ച് കാതോർക്കുന്നു.എ: (കാണികൾക്കു നേരെ തിരിഞ്ഞ്)
എ:
ഇതൊരു സ്വാഭാവികമരണമാണെന്നു തോന്നുന്നു. --ഹാർട്ട് അറ്റാക്ക്--ആരാണിയാൾ? എവിടെ നിന്നു വരുന്നു?ഈ മനുഷ്യന് എങ്ങിനെ ഇതു സംഭവിച്ചു? എന്ന് ഒന്നന്വേഷിച്ചു നോക്കാം.
ഇതൊരു സ്വാഭാവികമരണമാണെന്നു തോന്നുന്നു. --ഹാർട്ട് അറ്റാക്ക്--ആരാണിയാൾ? എവിടെ നിന്നു വരുന്നു?ഈ മനുഷ്യന് എങ്ങിനെ ഇതു സംഭവിച്ചു? എന്ന് ഒന്നന്വേഷിച്ചു നോക്കാം.
( സ്റ്റേജിന്റെ
മറുഭാഗത്തുകൂടി അണിയറയിലേക്ക് പോകുന്നു.ഇപ്പോൾ ബി കടന്നുവരുന്നു. എ യുടെ
ചലനങ്ങളുടെ ആവർത്തനം --- നാഡി പരിശോധിക്കുന്നു. കാണികൾക്കു നേരെ തിരിയുന്നു)
ബി :
ഇതൊരാത്മഹത്യയാണെന്നു തോന്നുന്നു. വലിയ കഷ്ടമായിപ്പോയി. ജീവിതത്തിനോടുള്ള സ്നേഹമില്ലായ്മയുടെ കാരണം ഒന്നറിയേണമല്ലോ.
(പുറകിലേക്കു പോകുന്നു, ഇപ്പോൽ സി കടന്നുവരുന്നു. മുൻപ് വന്നവരെപ്പോലെ നാഡി
പിടിച്ച് നോക്കി കാണികൾക്കു നേരെ--)
ഇതൊരാത്മഹത്യയാണെന്നു തോന്നുന്നു. വലിയ കഷ്ടമായിപ്പോയി. ജീവിതത്തിനോടുള്ള സ്നേഹമില്ലായ്മയുടെ കാരണം ഒന്നറിയേണമല്ലോ.
സി :
ഇതൊരു കൊലപാതകമാണെന്നു തോന്നുന്നു. ആരാണിത് ചെയ്തത്? എന്താണിതിന്റെ പിന്നിലെ നിഗൂഢതകൾ---?സത്യം തെളിഞ്ഞുവരേണ്ടതുണ്ട്.
ഇതൊരു കൊലപാതകമാണെന്നു തോന്നുന്നു. ആരാണിത് ചെയ്തത്? എന്താണിതിന്റെ പിന്നിലെ നിഗൂഢതകൾ---?സത്യം തെളിഞ്ഞുവരേണ്ടതുണ്ട്.
( പുറകിലേക്ക് പോകുന്നു, ഇപ്പോൾ ഡി
കടന്നുവരുന്നു. മുൻപ് വന്നവരെപ്പോലെ നാഡി നോക്കി കാണികൾക്കു നേരെ ) :
ഡി:
ഇതൊരു
അപകടമരണമാണെന്നു തോന്നുന്നു. ഏതു തരത്തിലുള്ളത് ആണെന്നും എങ്ങിനെ ഇത് സംഭവിച്ചു
എന്നും കണ്ടെത്തേണ്ടതുണ്ട്.
രംഗം ഇരുളുന്നു. ( വെളിച്ചം തെളിയുമ്പോൾ ആദ്യരംഗം പോലെ)
സംവിധായകൻ:
ഞാൻ എങ്ങും പോയിരുന്നില്ല. എവിടെ പോകാൻ?
എല്ലാം കണ്ടു, കേട്ടു, ഇതൊരു നാടക മാക്കാമെന്നു തോന്നുന്നു. ഒന്നെഴുതിനോക്കട്ടെ.
വിജയിച്ചാൽ വിശപ്പടക്കാം. സുഹൃത്തെ താങ്കൾ ഉറങ്ങുകയാണല്ലൊ.
ഉറങ്ങിക്കോളു.. .ഞാനിതെഴുതട്ടെ. (പോക്കറ്റിൽ നിന്ന് കടലാസ്സും പേന യുമെടുത്ത് ഒരു
നിമിഷത്തെ ആലോചന. ) പക്ഷേ ഇതിന്റെ അന്ത്യം എങ്ങനെയായിരിക്കും!
രംഗം
ഇരുളുന്നു.
( വെളിച്ചം തെളിയുമ്പോൾ എ കടന്നുവരുന്നു)
എ::
പ്രാബ്ധങ്ങൾ--- സാമ്പത്തിക വിഷമതകൾ--- കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ ---ശത്രുത കൾ--അപവാദങ്ങള്‍ ...
ദയൻ--!
( എ പുറകിലേക് പോകുന്നു, ബി കടന്നുവരുന്നു)
ബി :
അതെ അതുതന്നെ. തീർത്താൽ തീരാത്ത കടബാദ്ധ്യതകൾ,,, പലിശ, പണയം, ഭീഷണി, കോടതി---, ജപ്തി ഒരു കുടും ബത്തെ തെരുവിലിറക്കി ഇയാൾ സ്വയം--
(ബി പോകുന്നു, സി കടന്നുവരുന്നു.)
സി:
ഇയാളുടെ പക്കൽ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം.പൊന്ന്, പണം, അതായിരിക്കുമോ കാരണം! അതല്ലെങ്കിൽ അറിയപ്പെടാത്ത കാരണത്താൽ ആർക്കെങ്കിലും വേണ്ടി ഒരു വാടകക്കൊലയാളി..
( സി പോകുന്നു, ഡി കടന്നുവരുന്നു)
ഡി:
പെറ്റുപെരുകുന്ന വാഹനങ്ങളിലൊന്നിൽ വീതി
കൂറഞ്ഞ തെരുവിൽ ഒരു പക്ഷേ ആയിരിക്കാം അല്ലെങ്കിൽ തന്നെ പുരോഗതിയുടെ ഓരോ തിരിവിലും
അപ്രതീക്ഷിതമായ അപകടങ്ങൾ പതിയിരി ക്കുന്നില്ലേ--! അതേതെങ്കിലുമാകാം--
( ഡി പോകുന്നു, രംഗം ഇരുളുന്നു.)
( വെളിച്ചം തെളിയുമ്പോൾ ആദ്യരംഗം പോലെ)
സംവിധായകൻ:
എല്ലാം ഞാൻ കേൾക്കുകയായിരുന്നു. കാണുകയായിരുന്നു. എന്നിട്ടും
ഇതിന്റെ അന്ത്യം എനിക്ക്` എഴുതാനാവുന്നില്ല. കടന്നുപോയ ഈ നാലുപേരേയും
വിളിച്ചിരുത്തി അഭിനയിച്ചു തീർത്ത ഈ നാടകത്തിന്റെ തുടക്കത്തിലേക്ക് ഓരോ രംഗവും
പിന്നിട്ട് --അതിന്ന്‍ ഇവൻ ഉണരണം. നാടകത്തിൽ ജീവിക്കുകയും ജീവിതത്തിൽ മരിക്കുകയും
ചെയ്യുന്ന ഈ ലോകത്തിലേക്ക് ഞാൻ ഇവനെ വിളിച്ചുണർത്തട്ടെ---
എടാ ഗോപകുമാരാ, ഗോപാ---ഗോപാ- -വീണ്
അനക്കമില്ല) ഇവന്നെന്തുപറ്റി,
( കടന്നുപോയ നാലുപേരെ തിരക്കി) ഈ നാടകത്തിന്റെ അന്ത്യം എഴുതി തീർക്കാൻ, കാരണം എനിക്ക് വിശക്കുന്നു---
---- കർട്ടൻ -----