
പിന്നീട് വൃന്ദാവനിൽ പോയി രാമായണ
സാഹിത്യത്തെ പറ്റി ഗവേഷണത്തിലേർപ്പെട്ടു. അവിടെ വെച്ചാണ് അവരുടെ "നീല കണ്ഠ ബജ്ര"
എന്ന പ്രസിദ്ധമായ നോവൽ എഴുതിയത്. വൃന്ദാവൻ ആണ് അതിന്റെ പശ്ച്ചാത്തലവും. ആ
പഠനകാലമാണ് അവരുടെ പിൻകാല രചനകളിലെ സാമൂഹികവീക്ഷണം വളർത്തിയെടുത്തത്.
പിന്നെ ഡൽഹി സർവ്വകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവിഭാഗത്തിൽ
അദ്ധ്യാപികയായി ചേർന്നു, മേധാവിയായി വിരമിച്ചു. സർവ്വകലാശല അവരെ പ്രോഫസ്സർ
എമിരിറെസ്" ആയി ആദരിച്ചു. ആസാമിലെ ബ്രാഹ്മണ വനിതകളുടെ ദയനീയജീവിതം സ്ത്രീ പക്ഷത്തു
നിന്നു രചിച്ച കൃതി"ദ മോത് ഈറ്റൻ ഹൗട് ഓഫ് ടസ്ക്കർ" ഏറെ കോളിളക്കം സൃഷ്ടിച്ചു.
പിന്നീടിതു സിനിമയാക്കപ്പെട്ടു. പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിലെ മൃഗബലിക്കെതിരെ
ശബ്ദിച്ച "മാൻ ഫ്രം ചിന്നമസ്ത" എന്ന നോവൽ യാഥാസ്ഥിതിക പുരോഹിത നീതിക്കെതിരെയുള്ള
കടന്നാക്രമണമായിരുന്നു. ജനമനസ്സിൽ വൻ ചലനമുണ്ടാക്കി. "രാമായണം ഫ്രം ഗംഗ ടു ബ്രഹ്മ
പുത്ര" എന്ന നോവലാണ് മാസ്റ്റർ പീസ്. മമോർ ധോറ തറോവൽ, ആഹിരോൺ, ചെനാബെർ ശ്രോത്,
ദശരധിർ ഖോജ്, ഉടയഭാനു ചരിത്ര, ചിന്മസ്തർ മനുഹതോ, തുടങ്ങിയ കൃതികൾ അവരുടെ
ശ്രദ്ധേയമായ രചനകളാണ്`
.അപൂർണ്ണമായ ആത്മകഥ എന്ന പേരിൽ ആത്മകഥയും എഴുതി.
അവാർഡുകളും, പുരസ്ക്കാരങ്ങളും, ഒരെഴുത്തുകാരിയുടെ /എഴുത്തുകാരന്റെ
രചനകളുടെ അളവുകോലല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. .എങ്കിലും അവർക്കു കിട്ടിയ
അവാർഡുകൾ ചിലതിവിടെ രേഖപ്പെടു ത്തട്ടെ. സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന
മതാന്തര അന്താരാഷ്ട്ര സംഘടനയായ ഇന്റർ റിലീജിയസ് ആൻഡ് ഇന്റർന്നാഷണൽ ഫെഡറേഷൻ ഫോർ
പീസിന്റെ അമ്പാസിഡർ ഫോർ പീസ് ബഹുമതി, രണ്ടായിരത്തിരണ്ടിലെ ജ്ഞാനപീഠം അവാർഡ്,
കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ്, ആസാം സാഹിത്യ അവാർഡ്, ഏഷ്യാറ്റിക്
സോസൈറ്റിയുടെ ഈശ്വർ ചന്ദ്ര വിദ്യാസാഗർ ഗോൾഡ് പ്ലേറ്റ് , പ്രിൻസിപ്പൽ പ്രിൻസ്
ക്ലോസ് അവാർഡ് എന്നിവ സ്വീകരിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ
രാജ്യം നൽകിയ പത്മശ്രീ പുരസ്ക്കാരം നിരസിച്ചു. ഈ എഴുത്തുകാരിയുടെ ജീവിതം ദേശീയ
അവാർഡ് ജേതാവ് ജാനു ബറുവ "വേൾഡ് ഫ്രം ദി മിസ്റ്റ്" എന്ന പേരിൽ ചലച്ചിത്രമാക്കി.
മലയാളമടക്കം ഇന്ത്യയിലെ പല ഭാഷകളിലേക്കും അവരുടെ കൃതികൾ മൊഴ്മാറ്റം
ചെയ്യപ്പെട്ടിട്ടുണ്ട്.