ആരാച്ചാർ ശാക്തീകരണത്തിന്റെ വേറിട്ട ചരിത്രം


പ്രൊഫസ്സർ സി.ചന്ദ്രമതി.



ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നോവലിസ്റ്റ് കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവലിന്റെ ചർച്ച സംഘടിപ്പിച്ചു.പ്രസിഡണ്ട് ഇന്ദിരാബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.ഡി.ഗബ്രിയേൽ സ്വാഗതം പറഞ്ഞു. എഴുത്തുകാരി പ്രൊ.സി.ചന്ദ്രമതി മുഖ്യപ്രഭാഷണം നടത്തി.ആരാച്ചാർ എന്ന നോവൽ ശാക്തീകരണത്തിന്റെ വേറിട്ട ചരിത്രമാണ്‌.`ശക്തിയും,ധൈര്യവു
മുള്ള സ്ത്രീകൾ എല്ലാ കാലത്തും ജീവിച്ചിരുന്നിട്ടുണ്ട്‌.പക്ഷേ വിരലിലെണ്ണാവുന്നവർ മാത്രം.ഇന്നും സ്ഥിതി അതു തന്നെ.കൂടുതൽ സ്ത്രീകൾ മാനസികമായും,ശാരീരികമായും ശക്തിയാർജ്ജിക്കേണ്ടതുണ്ട്‌. സ്ത്രീകൾ കേവലം നിഴലുകളല്ല്,സ്വന്തം നിയതിയുടെ വിധാതാക്കളുമാണ്‌.വെറും കളിപ്പാവകളും,ചവിട്ടുപടിയും ആയി സ്ത്രീകളെ കരുതുന്ന സമൂഹത്തെ നേരിടാൻ സ്ത്രീകൾ ശക്തരായി സംഘടിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌."Empowerment of more and more Women".ഇതാണ്‌ മീര ഈ നോവലിലൂടെ നല്കുന്ന സന്ദേശം. പ്രൊ.സി.ചന്ദ്രമതി അഭിപ്രായപ്പെട്ടു.

തുടർന്നു നടന്ന ചർച്ചയിൽറെയിൽ വീൽ ഫാക്ടറിയിലെ സീനിയർ എൻജിനീയറും,സ്ത്രീപക്ഷ പ്രവർത്തകയുമായ ശ്രീമതി നിർമ്മലാജോർജ്ജ്, ടി.എം.ശ്രീധരൻ,കെ.ആർ.കിഷോർ,ആർ.വി.പിള്ള,ടി.എൻ.എം.നമ്പൂതിരി,സലീം കുമാർ,എം.ബി.മോഹൻ ദാസ്,തങ്കച്ചൻ പന്തളം,പൊന്നമ്മ ദാസ്,സി.ഡി.തോമസ്,എന്നിവർ പ്രസംഗിച്ചു.സന്തോഷ് ശിവൻ കവിത ആലപിച്ചു.ഡോക്ടർ രാജൻ നന്ദി രേഖപ്പെടുത്തി.


(ഫോട്ടോയിൽ പ്രൊ.ചന്ദ്രമതി പ്രഭാഷണം നടത്തുന്നു.സമീപം ഇന്ദിരാ ബാലൻ,നിർമ്മലാ ജോർജ്ജ്,ടി.എം.ശ്രീധരൻ,സി.ഡി.ഗബ്രിയേൽ)


എന്നു
ഇന്ദിരാ ബാലൻ
IMG_5189.JPG IMG_5189.JPG
3637K   View   Download