വി.എന്‍ പ്രതാപന്‍ രംഗം-2
കർട്ടൻ ഉയർന്ന് വെളിച്ചം മങ്ങിത്തെളിഞ്ഞു വരുമ്പോൾ പുറകിൽ നിന്ന്
അനൗൺസ്മെന്റ്--:
കഥാകൃത്ത് :-
കർട്ടൻ ഉയർന്ന് വെളിച്ചം മങ്ങിത്തെളിഞ്ഞു വരുമ്പോൾ പുറകിൽ നിന്ന്
അനൗൺസ്മെന്റ്--:
ഈ നാടകത്തിന്റെ സംവിധായകൻ അവിടെ
എവിടെയെങ്ങാനുമുണ്ടെങ്കിൽ സ്റ്റേജിന്റെ പുറകിലേക്ക് വരാൻ താല്പ്പര്യപ്പെടുന്നു.
കഥാകൃത്ത് താങ്കളേയും കാത്ത് ഇവിടെ ഇരിപ്പാണ്. ( വെളിച്ചം തെളിയുമ്പോൾ രംഗത്ത്
മൂന്നു കസേരകൾ-ഒന്നിൽ ഒരാൾ ( കഥാകൃത്ത്) ഇരിക്കുന്നു. അടുത്ത കസേരകൾ രണ്ടും ഒഴിഞ്ഞുകിടക്കുന്നു.
പുറകിലെ ഡസ്ക്ക് എടുത്തുമാറ്റിയിരിക്കുന്നു. മറ്റൊരു രംഗം അതായത് സ്റ്റേജിന്റെ
പുറകുവശം ആകാം ഈ രംഗം.)
കഥാകൃത്ത് :-
-ഞാൻ
കഥാകൃത്ത് -അതായത് ഈ നാടകത്തിന്റെ രചയിതാവ്- രണ്ട് കാര്യങ്ങൾ എനിക്ക്
സംവിധായകനിൽ നിന്നറിയേണ്ടതുണ്ട്. ഒന്ന്-എനിക്ക് ഈ സൃഷ്ടി എഴുതിയതിന്റെ കാശ്
തരണം. വളരെ വളരെ നൊന്തു പ്രസവിച്ചതാണ് ഞാനിത്. ഇതിന് കാശ് തന്നില്ലെങ്കിൽ ഞാൻ
പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ വിശന്നിട്ട് ഇരിക്കാൻ മേല. ഭൗതികമായ ഈ ആവശ്യം
നിർവ്വഹിച്ചാൽ തന്നെ ആത്മീയമായ ദാഹം ബാക്കി കിടക്കുന്നു. എന്തിന് ഇവനെന്റെ കഥയുടെ
ആദിമദ്ധ്യാന്തങ്ങൾ വളച്ചു തിരിച്ച് നാടകത്തെ നശിപ്പിച്ചെടുത്തു.
( സംവിധായകൻ പതുങ്ങിപ്പരുങ്ങി
കടന്നുവരുന്നു) .
കഥാകൃത്ത്: -ഹാ-നീയോ? എത്ര നേരമായി നിന്നെ ഞാൻ
തിരക്കിനടക്കുന്നു. നിമിഷങ്ങൾ...മാത്രകൾ....മണിക്കൂറുകൾ.... അവസാനം നീ
എത്തിയിരിക്കുന്നു. ഇരിക്ക്.
സംവിധായകൻ: ഇരിക്കാനല്ല ഞാൻ വന്നത്.
കഥാകൃത്ത്-എന്നാൽ നില്‍ക്ക്
സംവി--നില്ക്കാനല്ല ഞാൻ വന്നത്
കഥാ-എന്നാൽ പിന്നെ ഇരിക്ക്
സം-ഇരിക്കാനല്ല ഞാൻ വന്നത്
( പെട്ടെന്ന്
കസേര വലിച്ചുനീക്കി ഇരിക്കുന്നു.)
കഥാ- എന്താ ഇത്ര തിരക്ക്?മറ്റു വല്ല കോളും
തടഞ്ഞോ?അതും നശിപ്പിക്കണോ? തല്ക്കാലം എന്റെ കാശെടുക്ക്.
സംവി-ഏത് കാശ്`?
കഥാ-സൃഷ്ടിയുടെ കാശ്`
സംവി- നാടക ഉടമ വരട്ടെ
കഥാ- എവിടെ
പോയിരിക്കുന്നു?
സംവി-പുറത്തു പോയിരിക്കുന്നു.
കുറച്ചു കഴിഞ്ഞാൽ
തിരിച്ചെത്തും.
കഥാ-ശരി, ഞാൻ കാത്തിരിക്കാം. അതു പോകട്ടെ നാടകാന്ത്യത്തിൽ നീ
എന്താ കാണിച്ചത്? നായകൻ നായികയെ അകത്തേക്ക് വലിച്ചുകൊണ്ടു പോകുന്നു. നായിക നായകനെ
ചെകിടത്തടിച്ച് തള്ളി വീഴ്ത്തുന്നു. ഇതാണൊ ഞാൻ എഴുതിവെച്ചത്?ഇത് നിനക്ക് എവിടെ
നിന്നു കിട്ടി? ആരു പറഞ്ഞു ഇങ്ങിനെ മാറ്റിമറിക്കാൻ?
സംവി-ഇപ്പോഴത്തെ ട്രെന്റ്
അതാണ്. നായകൻ വില്ലനും വില്ലൻ നായകനുമൊക്കെയാകുന്ന രൂപാന്തരങ്ങൾ.
കഥാ-പുതിയ പരീക്ഷണം എന്റെ നെഞ്ചത്തു കേറി വേണമായിരുന്നൊ?
സംവി- നായകൻ
വില്ലനും വില്ലൻ നായകനും ആരൊക്കെയാണെന്നു തിരിച്ചറിയാൻ പറ്റാത്ത ഒരു കാലം.
നാടകത്തിലും ജീവിതത്തിലും അതിരുകളില്ലാത്ത ഈ ഒരു അവസ്ഥയെ അതല്ലെങ്കിൽ
സ്വാതന്ത്ര്യത്തെ ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം.അവസാനം നായിക എല്ലാം
നശിപ്പിച്ചു. നാടകത്തിൽ നിന്ന് പുറത്തുകടന്ന് നായകനെ ആക്രമിച്ചു. നായകൻ മരം
വെട്ടിയിട്ടപോലെ നിലത്ത്.എന്തൊരു ആന്റിക്ളൈമാക്സ്. എന്റെ ഞെട്ടൽ ഇപ്പോഴും
മാറിയിട്ടില്ല.
കഥാ-:
ഇത് കായികമേളയോ കലോൽസവമോ അല്ല. ജീവിതമാണ് ഇവിടെ പന്തയം വെക്കുന്നത്. മൽസരിച്ചു ജയിക്കുന്നതിനു പകരം മൽസരിച്ച് മരിക്കുന്ന ഒരു കാലവും ലോകവും. മൽസരം സൃഷ്ടിക്കുന്ന ശത്രുതയിൽ ഏകാന്തത വേട്ടയാടുന്ന മനുഷ്യന്റെ അടിസ്ഥാനവികാരം സ്നേഹശൂന്യതയായി മാറിമറയുന്ന കാലികദുരന്തമാണ് ഞാനിതിൽ എഴുതിവെക്കാൻ ശ്രമിച്ചത്. ഈ മനോഭാവം മൗലികതയായി ഏറ്റു വാങ്ങുന്ന സാമൂഹ്യസാഹചര്യത്തിൽ വളരെ വളരെ പോസിറ്റീവായി കാണികളിൽ സൃഷ്ടിക്കുന്ന ഒരു നവാനുഭൂതിയോ അതല്ലെങ്കിൽ തിരിച്ചറിവോ ആയിരുന്നു എന്റെ ലക്ഷ്യം. നീ അതാകെ മാറ്റിമറിച്ചു. പോട്ടെ.ഇനിയും സൃഷ്ടികൾ -സംവിധാനങ്ങൾ -അവതരണങ്ങൾ-തല്ക്കാലം എന്റെ കാശെടുക്ക്.
ഇത് കായികമേളയോ കലോൽസവമോ അല്ല. ജീവിതമാണ് ഇവിടെ പന്തയം വെക്കുന്നത്. മൽസരിച്ചു ജയിക്കുന്നതിനു പകരം മൽസരിച്ച് മരിക്കുന്ന ഒരു കാലവും ലോകവും. മൽസരം സൃഷ്ടിക്കുന്ന ശത്രുതയിൽ ഏകാന്തത വേട്ടയാടുന്ന മനുഷ്യന്റെ അടിസ്ഥാനവികാരം സ്നേഹശൂന്യതയായി മാറിമറയുന്ന കാലികദുരന്തമാണ് ഞാനിതിൽ എഴുതിവെക്കാൻ ശ്രമിച്ചത്. ഈ മനോഭാവം മൗലികതയായി ഏറ്റു വാങ്ങുന്ന സാമൂഹ്യസാഹചര്യത്തിൽ വളരെ വളരെ പോസിറ്റീവായി കാണികളിൽ സൃഷ്ടിക്കുന്ന ഒരു നവാനുഭൂതിയോ അതല്ലെങ്കിൽ തിരിച്ചറിവോ ആയിരുന്നു എന്റെ ലക്ഷ്യം. നീ അതാകെ മാറ്റിമറിച്ചു. പോട്ടെ.ഇനിയും സൃഷ്ടികൾ -സംവിധാനങ്ങൾ -അവതരണങ്ങൾ-തല്ക്കാലം എന്റെ കാശെടുക്ക്.
സംവി-നാടക ഉടമ വരട്ടെ
കഥാ-എത്ര നേരമായി കാത്തിരിക്കുന്നു
സംവി-കിട്ടിക്കാണില്ല
കഥാ-എന്ത്?
സംവി-നാലു മുഴം കയർ-രണ്ടു മുഴം കൂടി കൂടുതൽ വാങ്ങാൻ പറയട്ടെ.(മോബൈൽ ഡയൽ ചെയ്ത്
ചെവിയിൽ വെക്കുന്നു.)
-----കർട്ടൻ----